25,000 രൂപയ്ക്ക് വേശ്യാലയത്തില്‍ വിറ്റതിന് പൊലീസിനെ യുവതി കൊലപ്പെടുത്തി

പൊലീസ് , യുവതി , മുംബൈ , കോണ്‍‌സ്‌റ്റബിള്‍
മുംബൈ| jibin| Last Updated: വ്യാഴം, 9 ഒക്‌ടോബര്‍ 2014 (11:17 IST)
രണ്ടാനമ്മയുടെ പീഡനത്തില്‍ നിന്ന് രക്ഷിക്കാമെന്ന് വാക്കി നല്‍കി കൂട്ടി കൊണ്ടു പോയി വേശ്യാലയത്തില്‍ വിറ്റതിന് വര്‍ഷങ്ങള്‍ ശേഷം യുവതി പൊലീസുകാരരെ കഴുത്തു ഞെരിച്ചു കൊന്നു.

2002ല്‍ ആണ് രണ്ടാനമ്മയുടെ പീഡനത്തെ തുടര്‍ന്നു വീടു വിട്ട യുവതിയെ രക്ഷിക്കാമെന്ന് ഒരു പൊലീസ് കോണ്‍‌സ്‌റ്റബിള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. തുടര്‍ന്ന് പൊലീസിനൊപ്പം പോയ യുവതിയെ കോണ്‍സ്റ്റബിളും കൂട്ടാളികളും ചേര്‍ന്ന് 25,000 രൂപയ്ക്ക് മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള ഒരു വേശ്യാലയത്തില്‍ വില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് വര്‍ഷങ്ങളോളം യുവതി വേശ്യാലയത്തില്‍ പീഡനത്തിന് വിധേയയാകുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസുകാരനെ കണ്ടെത്തിയ യുവതി പരിചയം ഭാവിച്ച് ഇയാള്‍ മയക്കുമരുന്ന് ചേര്‍ത്ത് ജ്യൂസ് കുടിക്കാന്‍ നല്‍കുകയായിരുന്നു. മയങ്ങിപോയ പൊലീസിനെ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. സംഭവശേഷം യുവതി പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :