എംപിമാരുടെ സസ്‌പെന്‍‌ഷന്‍: വിട്ടുവീഴ്‌ചയില്ലാതെ ഇരുപക്ഷവും

  കോണ്‍ഗ്രസ് , പാര്‍ലമെന്റ് , എംപിമാരുടെ സസ്‌പെന്‍‌ഷന്‍
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (08:00 IST)
25 എംപിമാരെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ലോക്‍സഭ ഇന്നും ബഹിഷ്‌കരിക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ഇന്നും തുടരും. അതേസമയം, വിഷയയമുയര്‍ത്തി രാജ്യസഭ ഇന്നും സ്‌തംഭിപ്പിക്കാനാണ് പ്രതിപക്ഷ പദ്ധതി. 9 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസിന് പിന്തുണയര്‍പ്പിച്ചിരിക്കുന്നത്.


സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പ്രതിപക്ഷവുമായി സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്നാണ് സൂചനയുണ്ടായിരുന്നെങ്കിലും ഇരു പക്ഷവും വിട്ടുവീഴ്‌ചയില്ലാതെ നില്‍ക്കുന്നതിനാല്‍ ശ്രമം പാളുകയായിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കം ആരോപണ വിധേയരായവര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാർ സഭയിൽ പ്രക്ഷോഭം തുടരുന്നത്. ലളിത് മോഡി വിവാദത്തിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലായിരുന്നു പ്രതിപക്ഷം. സമ്മേളനം തുടങ്ങി ഇതുവരെ ഒരു ദിവസം പോലും സഭ നടത്തിക്കൊണ്ടു പോകുന്നതിന് സാധിച്ചിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :