ചില്ലറയിൽ ഒതുങ്ങില്ല; ട്രാഫിക് നിയമം ലംഘിച്ചാൽ നാളെ മുതൽ കീശ കാലിയാകും, അറിഞ്ഞോളു ഇക്കാര്യങ്ങൾ !

Last Modified ശനി, 31 ഓഗസ്റ്റ് 2019 (15:16 IST)
ട്രാഫിക് നിയമലംഘനം നടത്തുന്നവർക്കെതിരെയുള്ള നടപടി കടുപ്പിച്ച് മോട്ടോർ വാഹനനിയമത്തിൽ കുണ്ടുവന്ന ഭേതഗതി. നാളെ സെപ്തംബർ ഒന്നുമുതൽ രാജ്യാത്ത് നിലവിൽവരും. നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ തുക ഇരട്ടിയിലധികമാക്കി വർധിപ്പിച്ചും കൂടുതൽ ഭേതഗതികൾ ഉൾപ്പെടുത്തുത്തിയും നിയമത്തെ വിപുലപ്പെടുത്തിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു.

ഹെല്‍‌മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ ഇനി 1000 രൂപ പിഴ നൽകണം, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് 6മാസം തടവും 10,000 രൂപയും പിഴയുമാണ് ശിക്ഷ, ഈ കുറ്റം അവർത്തിച്ചാൽ തടവ് രണ്ട് വർഷമായും പിഴ 15,000 രൂപയായും വർധിക്കും ആംബുലൻസ് ഉൾപ്പടെയുള്ള അടിയന്തര സർവീസുകൾ തടസപ്പെടുത്തിയാൽ 10,000 രൂപ പിഴയടക്കേണ്ടിവരും. അതേസമയം അപകടങ്ങളെ തുടർന്നുള്ള തേർഡ് പാർട്ടി ഇൻഷൂറൻസ് ക്ലെയിമുകളും നടപടി ക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്.

പുതുതായി 28 വിഭാഗങ്ങളാണ് നിയമത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുള്ള മാനദണ്ഡങ്ങളും പരിഷ്കരിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കാനും കുറ്റം ചെയ്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം വിചാരണ ചെയ്യാനും നിയമത്തിൽ നിർദേശമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :