പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ 2024ലെ തെരെഞ്ഞെടുപ്പിൽ ബിജെപിയെ 50 സീറ്റുകളിലൊതുക്കാം: നിതീഷ്‌കുമാർ

അഭിറാം മനോഹർ| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (14:33 IST)
പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്നാൽ 2024ലെ പൊതുതെരെഞ്ഞെടുപ്പിൽ ബിജെപിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാർ. ഈ പോരാട്ടത്തിന് താൻ തന്നെ തന്നെ സമർപ്പിക്കുന്നതായും പാട്നയിലെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ നിതീഷ് പറഞ്ഞു.

രാജ്യത്തിൻ്റെ നേതാവ് എങ്ങനെയിരിക്കണോ അങ്ങനെയാണ് നിതീഷ്‌കുമാർ എന്നതാണ് യോഗത്തിലെ അനൗദ്യോഗിക മുദ്രാവാക്യം. 2024ൽ നിതീഷ്‌കുമാർ ആയിരിക്കും പ്രതിപക്ഷത്തിൻ്റെ പ്രധാന നേതാവ് എന്നാണ് ജെഡിയു പ്രചരിപ്പിക്കുന്നത്. ഇതിനായി ബിജെപിയെ തെരെഞ്ഞെടുപ്പിൽ നേരിടാനായി പ്രതിപക്ഷപാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് നിതീഷ് കുമാർ. നിലവിൽ ഡൽഹിയിലുള്ള നിതീഷ് കുമാർ കോൺഗ്രസ് നേതാക്കളുമായും ആം ആദ്മി നേതാക്കളുമായും ഇടത് പാർട്ടികളുമായി ചർച്ച നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :