ആള്‍ദൈവങ്ങളുടെ ആശ്രമങ്ങള്‍ ഭീകരകേന്ദ്രങ്ങളെന്ന് ബിജെപി

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (10:44 IST)
ഹരിയാനയിലെ ആള്‍ദൈവമായ രാം‌പാല്‍ പ്രശ്നങ്ങള്‍ക്കിടെ ആള്‍ദൈവങ്ങള്‍ക്കെതിരെ ബിജെപി രംഗത്ത് വന്നു. സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളായ രാംപാലിനെ പോലെയുള്ളവര്‍ വിശ്വാസത്തിന്റെ പേരില്‍ നടത്തി വരുന്ന ആശ്രമങ്ങള്‍ ഭീകരകേന്ദ്രങ്ങളെന്നാണ് ബിജെപി പ്രഖ്യാപനം. പാര്‍ട്ടിയുടെ മുഖദ്വൈവാരികയായ കമല്‍ സന്ദേശിലൂടെയാണ് ബിജെപി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

ആദ്യമായാണ് രാജ്യത്തെ മുഴുവന്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ പാര്‍ട്ടി നിലപാടെടുക്കുന്നത്. ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളെപ്പറ്റി ആഴത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടി മുഖദ്വൈവാരികയില്‍ രാംപാലിനെപ്പോലുള്ളവര്‍ ഒരു ദിവസം കൊണ്ട് ജനിക്കുന്നവരല്ല. സമൂഹത്തില്‍ ഇവര്‍ പടിപടിയായി അന്ധവിശ്വാസത്തിന്റെ ശ്യംഖല പടര്‍ത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ആശ്രമങ്ങളെ ആദ്യമേ തന്നെ നമ്മള്‍ നിരോധിക്കേണ്ടതാണ് എന്ന് പറയുന്നു.

അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം വ്യക്തമാക്കുന്നത് നമ്മള്‍ ഇന്നും ഇരുണ്ട കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വിഷയത്തില്‍ പൊലീസിനെ മുഖപ്രസംഗം പുകഴ്ത്തുന്നുണ്ട്. ആരും നിയമത്തിന് അധീതരല്ല എന്നാണ് ഈ സംഭവത്തില്‍ നിന്നും ലഭിക്കുന്ന ശക്തമായ സന്ദേശമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഹരിയാനയില്‍ രാംപാലിന്റെ പേര് മാത്രമേ മുഖപ്രസംഗത്തില്‍ എടുത്തു പറഞ്ഞിട്ടുള്ളു. മറ്റ് ആള്‍ദൈവങ്ങളെപ്പറ്റി അര്‍ഥപൂര്‍ണ്ണമായ മൌനമാണ് ലേഖനത്തില്‍ ഉള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :