ബിഹാറില്‍ ഇന്ന് ബലപരീക്ഷണം: മാഞ്ചി വിശ്വാസ വോട്ടു തേടും

 ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി , നിതീഷ് കുമാര്‍ , ബിജെപി , വിശ്വാസ വോട്ട്
പട്ന| jibin| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (09:11 IST)
ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിക്കിന്ന് നിര്‍ണായക ദിനം, ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് ബിജെപി പിന്തുണയോടെ മാഞ്ചി ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ടു തേടും.


രാവിലെ പത്തു മണിയോടെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയ ശേഷമാവും വോട്ടെടുപ്പ്. ജനതാദള്‍ (യു) നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കുകയും രാജിവെക്കാന്‍ വിസമ്മതിച്ച മാഞ്ചിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തതോടെയാണ് വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നത്.

അതേസമയം മാഞ്ചിക്ക് പിന്തുണ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ബിജെപി ഉന്നത തല യോഗം തീരുമാനിക്കുകയായിരുന്നു. നിലവില്‍ ബിജെപി പിന്തുണ നല്‍കിയാലും മാഞ്ചി വിശ്വാസ വോട്ടെടുപ്പ് കടമ്പ കടക്കില്ലെന്നാണ് സൂചന. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നിതീഷ് രാജിവെച്ച ഒഴിവിലാണ് ഒമ്പതു മാസം മുമ്പ് മുഖ്യമന്ത്രിയായി മാഞ്ചി എത്തുന്നത്.

പിന്നീട് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹം കാണിച്ചെങ്കിലും മാഞ്ചി പദവി വിട്ടുകൊടുക്കാന്‍ താല്‍പ്പര്യം കാണിക്കാതിരിക്കുകയും, പാര്‍ട്ടി മാഞ്ചിയെ തഴയുകയും ചെയ്യുകയുമായിരുന്നു. ഈ അവസരത്തിലാണ് ബിജെപി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :