ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി ജനാര്‍ദ്ദന റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്| Last Modified വെള്ളി, 9 മെയ് 2014 (09:47 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ജനാര്‍ദ്ദന റെഡ്ഡി(80) അന്തരിച്ചു.
കരള്‍ രോഗത്തെ തുടര്‍ന്ന് നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ഭാര്യയും നാലു ആണ്‍‌മക്കളുമുണ്ട്.

നെല്ലൂരില്‍ ജനിച്ച ജനാര്‍ദ്ദന റെഡ്ഡി, 1990-92 ആന്ധ്രാ മുഖ്യമന്ത്രിയായിരുന്നത്. ബാപ്റ്റ്‌ല, നര്‍സരായ്പേട്ട്, വിശാഖപട്ടണം എന്നീ മണ്ഡലങ്ങളില്‍ നിന്ന് മൂന്നു തവണ ലോക്‌സഭാംഗമായി. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഭാര്യ രാജലക്ഷ്മിയും ആന്ധ്രയില്‍ മന്ത്രിയായിരുന്നു.

സ്വകാര്യ മേഖലയില്‍ പ്രൊഫഷണല്‍ എഞ്ചിനിയറിംഗ് കോളേജുകളും മെഡിക്കല്‍ കോളേജുകളും അനുവദിച്ചതില്‍ റെഡ്ഡിക്ക് മുഖ്യപങ്കുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :