പൊന്‍‌കുന്നം വര്‍ക്കിയെ ഓര്‍ക്കുമ്പോള്‍

ponkunnam varkki
WEBDUNIA|
മലയാള സാഹിത്യത്തിലെ നിഷേധിയായിരുന്ന പൊന്‍കുന്നം വര്‍ക്കിയുടെ തൊണ്ണൂറ്റേഴാം പിറന്നാളാണ് ജൂലൈ 1ന് ആ തീജ്വാല അണഞ്ഞുവെങ്കിലും ആപ്രഭ
file  
പൂരം ഉടനെ കെട്ടടങ്ങുകയില്ല.

ശബ്ദിക്കുന്ന കലപ്പ എന്ന ഒരു കഥ മാത്രം മതി മലയാളം എന്നും വര്‍ക്കിയെ സ്മരിക്കാന്‍. ജീവിതത്തിന്‍റെ നിഷേധഭാവം കഥകളിലും പകര്‍ന്നപ്പോള്‍ മലയാളത്തിന് നട്ടെല്ലുള്ള കുറെ കഥകള്‍ ലഭിച്ചു.

എടത്വ കടപ്പുറത്ത് വര്‍ക്കിയുടെ മകനായി ജനിച്ച വക്കച്ചനാണ് പിന്നീട് പൊന്‍കുന്നം വര്‍ക്കി എന്നറിയപ്പെട്ടത്. മലയാളം ഹയറും വിദ്വാനും പാസായ ശേഷം അധ്യാപകനായി. 1939 ല്‍ തിരുമുള്‍ക്കാഴ്ചയെന്ന ഗദ്യകവിതയെഴുതിക്കൊണ്ടാണ് സാഹിത്യ രംഗത്തെത്തിയത്. ഈ കൃതിക്ക് മദ്രാസ് സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു.

അന്ധവിശ്വാസത്തിനും പുരോഹിത പ്രമാണിത്തത്തിനും എതിരായി കഥകളെഴുതി 'ധിക്കാരി' എന്ന് പേര് കേള്‍പ്പിച്ചെങ്കിലും മലയാളിയുടെ ഉള്ളില്‍ വര്‍ക്കിക്കുള്ള സ്ഥാനം ഉറച്ചതാണ്. മന്ത്രിക്കെട്ട്, ശബ്ദിക്കുന്ന കലപ്പ എന്നിവയാണ് ഏറെ പ്രശസ്തിയും വിവാദവുമുണ്ടാക്കിയ കഥകള്‍.

ഇരുപത് കഥാസമാഹാരങ്ങളും 12 നാടകങ്ങളും പ്രസിദ്ധപ്പെടുത്തി. കഥകള്‍ എഴുതിയതിന്‍റെ പേരില്‍ വര്‍ക്കിക്ക് ജോലി നഷ്ടപ്പെട്ടു. ദിവാന്‍ ഭരണത്തിനെതിരായ കഥകള്‍ എഴുതിയതിന് 1946ല്‍ ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ചു.

പുരോഗമന സാഹിത്യ സംഘടനയുടെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

സിനിമയ്ക്ക് വേണ്ടി തിരക്കഥകള്‍ ഏഴുതിയ പൊന്‍കുന്നം വര്‍ക്കി രണ്ടു ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. പ്രേമ വിപ്ളവം, അള്‍ത്താര, ഇരുമ്പു മറ, ചലനം, സ്വര്‍ഗം നിണമണിയുന്നു, വിശറിക്കു കാറ്റു വേണ്ട, ജേതാക്കള്‍ എന്നീ നാടകങ്ങള്‍ രചിച്ചു. എന്‍റെ വഴിത്തിരിവ് എന്നത് പൊന്‍കുന്നം വര്‍ക്കിയുടെ ഏറെ പ്രശസ്തമായ ആത്മകഥയാണ്

വള്ളത്തോള്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം, പദ്മപ്രഭാ പുരസ്കാരം എന്നിവ ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ...

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ഇക്കാര്യങ്ങള്‍ അറിയണം
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ബെസ്റ്റാണ് ബദാം. നട്‌സുകളില്‍ ഏറ്റവും നല്ലെതെന്നാണ് ...

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?
ആദ്യമായി കാണുന്ന ആളെ 'എടാ, നീ, താന്‍' എന്നിങ്ങനെ അഭിസംബോധന ചെയ്യരുത്

മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൈഗ്രേന്‍ തലവേദനയുടെ തുടക്കത്തില്‍ തന്നെ വേദന രൂക്ഷമാകാതിരിക്കാനുള്ള വഴികള്‍

ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം; അറിയേണ്ടതെല്ലാം

ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം; അറിയേണ്ടതെല്ലാം
ആര്‍ത്തവ സമയത്തെ സെക്‌സ് തീര്‍ച്ചയയായും സുരക്ഷിതമാണ്

മുടിയുടെ കട്ടി കുറയുന്നോ, പ്രോട്ടീന്റെ കുറവായിരിക്കാം!

മുടിയുടെ കട്ടി കുറയുന്നോ, പ്രോട്ടീന്റെ കുറവായിരിക്കാം!
ശരീരത്തിന് ദിവസേനയുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ ഘടകമാണ് പ്രോട്ടീന്‍. ...