ഉജ്ജയിനിയെകുറിച്ച് ചര്‍ച്ച

ബഷീര്‍,എംടി ,എന്‍ പി, ഓഎന്‍ വി

WEBDUNIA|
എന്‍.പി: മനുഷ്യമനസ്സിനെ ഉദയവികാസങ്ങളൊപ്പിയെടുക്കാനുള്ള ശ്രമമായി അത്. ഒ.എന്‍.വി: കവിതയെ ആഖ്യായികയുടെ സാദ്ധ്യതകളിലേക്ക് പാകപ്പെടുത്തിയെടുക്കാനുള്ള ഒരു ശ്രമംകൂടി.

എല്‍.പി: ആഖ്യാനകല പലേ പരിവര്‍ത്തനങ്ങളും കടന്ന് സൂക്ഷ്മതലങ്ങളിലേക്ക് പോയിട്ട് ഇന്നിപ്പോള്‍ സാധാരണക്കാര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ഗ്രാമഭാഷയിലേക്ക് വഴിമാറി വന്നിട്ടുണ്ട്.

എം.ടി: കഥപറയല്‍ പഴയ oral tradition ന്‍റെ തിരിച്ചുവരവ്.

എന്‍.പി: അതിന്‍റെ സ്വഭാവം ഈ കൃതിയില്‍ വന്നിട്ടുണ്ട്.

എം.ടി: ഇപ്പോള്‍ മാജിക്കല്‍ റിയലിസത്തിന്‍റെ വക്താക്കളായ സ്പാനിഷ് എഴുത്തുകാരുണ്ടല്ലോ-അവര്‍ തുടങ്ങുന്നത് സെര്‍വാന്‍റോ (Cerventes) യില്‍ നിന്നാണ്. ഡോണ്‍ ക്വിക്സോട്ടില്‍ ആഖ്യാനകലയുടെ ഗ്രാമീണപാരന്പര്യമാണുള്ളത്. ആ പരന്പര്യം തന്നെയാണ് ഇന്നും പല സ്പാനിഷ് എഴുത്തുകാരും പോര്‍ത്തുഗീസെഴുത്തുകാരും തുടരുന്നത്.

ബഷീര്‍: ഒരു സംഭവം അല്ലെങ്കില്‍ ഒരാളിനെ ചുറ്റിപ്പറ്റിയുള്ള കുറേ സംഭവങ്ങള്‍ പലരുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന പുതിയ സങ്കേതങ്ങളുണ്ടല്ലോ-ജപ്പാനീസ് കൃതിയായ In the Grove (കുറസോവ റൊഷമണ്‍ എന്ന ചലച്ചിത്രമാക്കിയത്) തുടങ്ങിയവ. വാസ്തവത്തിലതിന് "ബൈബിള്‍ പുതിയ നിയമ'ത്തിലെ ആഖ്യാന ശൈലിയിലല്ലേ അടിവേരുള്ളത്?-ഒരു കഥാനായകന്‍റെ ജീവിതം പലരുടെ കാഴ്ചപ്പാടിലൂടെ അല്ലെങ്കില്‍ ഓര്‍മ്മയിലൂടെ തെളിഞ്ഞുവരുന്ന രീതി.

എം.ടി: ജോണ്‍ ബാര്‍ത്ത് എന്ന പുതിയ എഴുത്തുകാരന്‍ കഥയെപ്പറ്റി പറയുന്നത് " fit for the tape, print and broadcast എന്നാണ് . ഇതിനൊക്കെ കഥ പാകമാവണം;

എന്‍.പി: വാമൊഴി (oral tradition), ), വരമൊഴി(script), ), അച്ചടി, ശബ്ദലേഖനം-എന്നിങ്ങനെ മാധ്യമത്തിലുണ്ടായ മാറ്റങ്ങള്‍ സര്‍ഗ്ഗാത്മകസാഹിത്യത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്നത് ഇനിയും കൂടുതല്‍ പഠിക്കാന്‍ വകയുള്ള ഒരു വലിയ വിഷയമാണ്.

ബഷീര്‍: Raymond Federman എഴുതിയSurfiction - Fiction Now and Tomorrow എന്ന പുസ്തകത്തില്‍ കഥയുള്‍പ്പൈടെ എല്ലാ സാഹിത്യരൂപങ്ങളും നിരൂപണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു പറയുന്നു; നിരൂപണം സര്‍ഗ്ഗാത്മകതയിലേക്കും; ഭാവിയിലെ കഥ അര്‍ത്ഥരഹിതവും അയഥാര്‍ഥവുമായിരിക്കുമെന്നും....

എം.ടി: Surfiction എന്നൊരു കഥതന്നെയുണ്ട്.

എന്‍.പി: ജോണ്‍ വൈഡ്മാന്‍റെ ഫിക്ഷന്‍ എന്ന മിഥ്യയെ പരിഹസിക്കുകയാണ് ആ കഥ.

ബഷീര്‍: Surfiction എന്നത് superfiction തന്നെ. എല്ലാ സാഹിത്യരൂപങ്ങളും ഒരു തരം സംവാദമായിത്തീരുന്നു.

എം.ടി: ക്ളാസിക്കല്‍ രൂപങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം പൊതുവേയുണ്ട്. കുറച്ചു മുന്പ് ഡല്‍ഹിയില്‍ ഏതാനും ഫ്രഞ്ച് എഴുത്തുകാരും ഇന്ത്യന്‍ എഴുത്തുകാരും ചേര്‍ന്നൊരു ചര്‍ച്ച ഉണ്ടായി. ഫ്രാന്‍സില്‍ നിന്ന് മൂന്നു നിരൂപകരും രണ്ടു നോവലിസ്റ്റുകളും ഞാനും പങ്കെടുത്തിരുന്നു. "ആഖ്യാനകല'യുടെ തിരിച്ചുവരവായിരുന്നു ചര്‍ച്ചാവിഷയം.

നല്ല നോവലുകളുണ്ടാവുന്നുണ്ടെങ്കിലും വായനക്കാര്‍ അതില്‍ നിന്നെല്ലാമകന്നു പോകുന്നു. എഴുത്തുകാരാവട്ടെ, ലധബയഫണ ഭടററടളധമഭ - ലേക്ക് തിരിച്ചുവരുന്നു. ഇതായിരുന്നു ഫ്രഞ്ച് എഴുത്തുകാര്‍ അവിടെ പറഞ്ഞത്. ഇതു ഉദാഹരിക്കാന്‍ പാകത്തിന് ചില കഥകള്‍ അവരവിടെ വായിക്കുകയുമുണ്ടായി. എനിക്കു തോന്നുന്നത് തമറബ ന്‍റെ കാര്യത്തില്‍ നിരന്തരമായ ഒരസ്വാസ്ഥ്യം, മാറ്റത്തിനുള്ള ശ്രമവുംഎഴുത്തുകാര്‍ക്കിടയിലുണ്ടെന്നാണ്. നമുക്ക് പണ്ടുണ്ടായിരുന്ന ഒരുതരം തമറബഫണലല തമറബ ല്‍ നമ്മള്‍ ചെന്നുനിന്നെന്നു വരാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :