മാറ്റത്തിന്‍റെ എഴുത്തുകാരി ഡോറിസ്

ഒടുവില്‍ നോബല്‍ ഡൊറിസിന് ലഭിച്ചു

WEBDUNIA|

ഒരിക്കല്‍ നോബല്‍ കമ്മിറ്റി എഴുത്തുകാരിയായ ഡൊറിസ് ലെസിങ്ങിനെ അപമാനിച്ചിരുന്നു. നോബല്‍ സമ്മാനം നല്‍കുവാന്‍ മാത്രമുള്ള യോഗ്യത അവര്‍ക്കില്ലെന്ന് പറഞ്ഞ്. എന്നാല്‍, കാലം അവരുടെ കൃതികള്‍ക്ക് തിളക്കം കൂട്ടിയപ്പോള്‍ ഡൊറിസിന് നോബല്‍ സമ്മാനം നല്‍കുവാന്‍ നോബല്‍ കമ്മിറ്റി നിര്‍ബന്ധിതരായി.

ഈയിടെ അന്തരിച്ച സിനിമ സംവിധായകരായ ബെര്‍ഗ്‌മാന്‍,അന്തോണിയോണി എന്നിവരുമായി ആശയ സമാനതകള്‍ പുലര്‍ത്തുന്ന എഴുത്തുകാരിയാണ് ഇവര്‍.ഈ രണ്ടു സംവിധായകര്‍ പുലര്‍ത്തുന്ന ലൈംഗിക, മനശാസ്‌ത്രജ്ഞ,സാമൂഹിക വീക്ഷണങ്ങളാണ് ഡൊറിസും പുലര്‍ത്തുന്നത്.

1962 ല്‍ പുറത്തുവന്ന ‘ദ ഗോള്‍ഡന്‍ നോട്ട്‌ബുക്ക്’ ഒരു ഫെമിനിസ്റ്റ് കൃതിയായിരുന്നു. അതേസമയം ഒരിക്കല്‍ അവര്‍ പറഞ്ഞിട്ടുണ്ട്: ‘വനിതകളെ അപേക്ഷിച്ച് പുരുഷ‌‌ന്‍‌മാരെയാണ് എനിക്ക് ഇഷ്‌ടം. അവര്‍ എല്ലായ്‌പ്പോഴും സാഹസികതയും പുതുമയും ഇഷ്‌ടപ്പെടുന്നുവെന്നതാണ് ഇതിനു കാരണം.'

പൂച്ചകളെ ചെറുപ്പം മുതല്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഡൊറിസ്. ഇവര്‍ 1967 ല്‍ പൂച്ചകളെക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കി-; ‘പെര്‍ട്ടിക്കുലറി ക്യാറ്റ്സ് ആന്‍‌ഡ് റൂഫൂസ്’ ‌. ഈ പുസ്തകത്തില്‍ പൂച്ചയേക്കാള്‍ വലുതായിട്ട് മനുഷ്യന്‍ വളര്‍ന്നിട്ടില്ലെന്ന് ഡൊറിസ് പറയുന്നുണ്ട്.

മതയാഥാസ്ഥികതയുടെ ഇറാനില്‍ ജനിച്ച് നിഗൂഡതയുടെ ആഫ്രിക്കയില്‍ വളര്‍ന്ന് സ്വാതന്ത്ര്യത്തിന്‍റെ ബ്രിട്ടണിലേക്ക് കുടിയേറിയ സാഹിത്യക്കാരിയാണ് ഡൊറിസ്. നിരന്തരം പരിണാമത്തിന് വിധേയമായ ജീവിത സാഹചര്യമായിരിക്കാം ഒരു പക്ഷെ ഫെമിനിസം, കമ്മ്യൂണിസം,സൂഫിസം എന്നീ വൈവിദ്ധ്യ മേഖലകളിലൂടെ സഞ്ചരിക്കുവാന്‍ ഡൊറിസിനെ പ്രേരിപ്പിച്ചത്.

നോബല്‍ പുരസ്കാരം നേടുന്ന പതിനൊന്നാമത്തെ വനിതയാണ്. വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ രചനകള്‍ക്കായി സ്വീകരിച്ചിട്ടുള്ള ലെസിങ്ങിന്‍റെ ഏറ്റവും അറിയപ്പെടുന്ന കൃതി 1962 ല്‍ പുറത്തുവന്ന ‘ദ ഗോള്‍ഡന്‍ നോട്ട്‌ബുക്ക്’ആണ്. ഇപ്പോള്‍ ഇറാനിലുള്ള ഖെര്‍‌മാന്‍‌ഷായില്‍ 1919 ഒ-ക്‍ടോബര്‍ 22 നാണ് ലെസിങ്ങ് ജനിച്ചത്.

ആദ്യ നോവല്‍ ‘ദ ഗ്രാസ് ഈസ് സിങ്ങിങ്ങ്’1950 ല്‍ പ്രസിദ്ധീകരിച്ചു. തന്‍റെ രാഷ്‌ട്രീയ ചായ്‌വുകള്‍ അവരെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിച്ചു. തന്‍റെ രാഷ്‌ട്രീയ ചായ്‌വുകള്‍ അവരെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിച്ചു.

എന്നാല്‍, ഹംഗേറിയന്‍ ചെറുത്തുനില്‍പ്പിന്‍റെ സമയത്ത് 1956 ല്‍ നിന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.ആത്മകഥയുടെ ആദ്യഭാഗമായ ‘അണ്ടര്‍ മൈ സ്കിന്‍’ 1994 ല്‍ പ്രസിദ്ധീകരിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒട്ടേറെ സയന്‍സ് ഫിക്‍ഷന്‍ കൃതികള്‍ രചിച്ച ലെസിങ്ങ് എണ്‍പത്തിയെട്ടം വയസ്സിലും എഴുത്തില്‍ സജീവമാണ്.’ ദ ക്ലെഫ്‌ട്’(2007) ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃതി

1939 ല്‍ വിസ്‌ദമിനെ ലെസിങ്ങ് വിവാഹം ചെയ്തു. 43 വരെ നീണ്ടു ആ ദാമ്പത്യത്തില്‍ രണ്ട് കുട്ടികളുണ്ടായി. ആ ബന്ധം വേര്‍പെട്ട ശേഷം ജര്‍മന്‍ ഇടതുപക്ഷ പ്രവര്‍ത്തകന്‍ ഗോട്ട്‌ഫ്രൈഡ് ലെസിങ്ങിനെ വിവാഹം ചെയ്തു.1949 അതും അവസാനിച്ചു.

ആ ബന്ധത്തിലുണ്ടായ മകനെയും കൂട്ടി തന്‍റെ ആദ്യ നോവലിന്‍റെ കൈയെഴുത്തു പ്രതിയുമായി ബ്രിട്ടണിലെത്തിയെ ലെസിങ്ങ് ഇപ്പോഴും അവിടത്തന്നെയാണ് താ‍മസിക്കുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :