സോളാര്‍: കോടികള്‍ ശാലുവിന്‍റെ കൈകളിലെന്ന് സരിത

 സരിത, സോളാര്‍, ശാലു, ബിജു രാധാകൃഷ്ണന്‍, അബ്ദുള്ളക്കുട്ടി
മൂവാറ്റുപുഴ| Last Modified വെള്ളി, 13 ജൂണ്‍ 2014 (20:28 IST)
സോളാര്‍ തട്ടിപ്പിലെ കോടിക്കണക്കിന് രൂപ ശാലു മേനോന്‍റെ കൈവശമുണ്ടെന്ന് നായരുടെ വെളിപ്പെടുത്തല്‍. ടീം സോളാര്‍ കമ്പനി പൊളിയാന്‍ കാരണം ബിജു രാധാകൃഷ്ണനും ശാലു മേനോനും തമ്മിലുള്ള ബന്ധമാണ്. ബിജുവും ശാലുവും ചേര്‍ന്ന് ഒറ്റദിവസം കൊണ്ട് 23 ലക്ഷം രൂപയുടെ ഷോപ്പിംഗാണ് നടത്തിയത്. ടീം സോളാറിന്‍റെ പേരിലുള്ള 12 അക്കൗണ്ടുകളില്‍നിന്ന് 10400 രൂപ ഒഴികെ ബാക്കി മുഴുവന്‍ തുകയും 2012 ഓഗസ്റ്റില്‍ ബിജു രാധകൃഷ്ണന്‍ പിന്‍വലിച്ചിരുന്നു എന്നും സരിത വെളിപ്പെടുത്തി.

തന്‍റെ അമ്മയുടെ പേരിലുള്ള വസ്തു രണ്ടുകോടിയില്‍പ്പരം രൂപയ്ക്ക് വിറ്റാണ് ഇടപാടുകാര്‍ക്ക് കുറച്ചുബാധ്യത തീര്‍ത്തതെന്ന് സരിത പറഞ്ഞു. സോളാര്‍ സ്വപ്‌നം എന്ന സിനിമയുടെ പേരില്‍ താന്‍ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ല. സിനിമയുടെ നിര്‍മ്മാതാവ് രാജുജോസഫിന്‍റെ ആരോപണത്തില്‍ വസ്തുതയില്ല - സരിത പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവിന്‍റെയും കൈയില്‍ താന്‍ എഴുതിയ കത്ത് ഇല്ല. 30 പേജുള്ള ആ കത്ത് തന്‍റെ പക്കല്‍ തന്നെയുണ്ടെന്നും സരിത പറഞ്ഞു. തന്‍റെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ആരാണെന്ന് മരണം വരെ പുറത്തുപറയില്ലെന്നും സരിത നായര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :