സോളാര്‍ കേസ്: വാദം കേള്‍ക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് മജിസ്ട്രേറ്റ്

കൊച്ചി| WEBDUNIA|
PRO
PRO
സോളാര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് എറണാകുളം അഡീഷണല്‍ സിജെഎമ്മിന്റെ അപേക്ഷ. കുറ്റപത്രം നല്‍കുന്നതുവരെ ഒഴിവാക്കണമെന്നാണ് അഡീ. സിജെഎം: എന്‍വി രാജുവിന്റെ ആവശ്യം. അതേസമയം സരിതയുടെ വെളിപ്പെടുത്തല്‍ കേട്ട കോടതി ക്ലാര്‍ക്കിനെ സ്ഥലംമാറ്റി. ക്ലാര്‍ക്ക് റസിമോളെയാണ് കോതമംഗലത്തേക്ക് സ്ഥലം മാറ്റിയത്.

സോളാര്‍ തട്ടിപ്പില്‍ മുഖ്യപ്രതി എസ് നായരുടെ മൊഴി രേഖപ്പെടുത്താത്ത അഡീഷണല്‍ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി ഇന്നലെ വിശദീകരണം തേടിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുത്ത ഹൈക്കോടതി വിജിലന്‍സ് വിഭാഗം കോടതി ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.

താന്‍ ഒന്നും കേട്ടിട്ടില്ലെന്നായിരുന്നു ജീവനക്കാരിയുടെ മൊഴി. സരിതയുടെ കൂടെയുണ്ടായിരുന്ന വനിതാ പോലീസിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറുമാണ് മജിസ്‌ട്രേറ്റിനെതിരെ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :