സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച മലാപ്പറമ്പ് സ്കൂള്‍ പൊന്നുംവില നല്‍കിയാലും വിട്ടുതരില്ലെന്ന്‌ മാനേജര്‍

സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച മലാപ്പറമ്പ് സ്കൂള്‍ വിട്ടുകൊടുക്കില്ലെന്ന് സ്കൂള്‍ മാനേജര്‍ പി കെ പത്മരാജന്

കോഴിക്കോട്, മലാപ്പറമ്പ്, സ്കൂള്‍ kozhikkode, malaparamb, school
കോഴിക്കോട്| സജിത്ത്| Last Modified ബുധന്‍, 15 ജൂണ്‍ 2016 (12:04 IST)
സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച മലാപ്പറമ്പ് സ്കൂള്‍ വിട്ടുകൊടുക്കില്ലെന്ന് സ്കൂള്‍ മാനേജര്‍ പി കെ പത്മരാജന്‍. സര്‍ക്കാര്‍ ഈ സ്കൂള്‍ ഏറ്റെടുക്കാനുള്ള ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് ഇത്തരമൊരു നിലപാടുമായി മാനേജര്‍ എത്തിയിരിക്കുന്നത്.

ജില്ലാ ഭരണകൂടം കണക്കാക്കിയ വില തനിക്ക് സ്വീകാര്യമല്ലെന്നും ഇപ്പോഴത്തെ വിപണി വില നല്‍കിയാല്‍ സ്കൂള്‍ വിട്ടുതരാമെന്നും മാനേജര്‍ നേരത്ത വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനുശേഷമാണ് സ്ഥലത്തിനു പൊന്നും വില നല്‍കിയാലും സര്‍ക്കാരിന് സ്കൂള്‍ കൈമാറില്ലെന്ന് മാനേജര്‍ വ്യക്തമാക്കിയത്. ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിച്ചാല്‍ അതിനെ നിയമപരമായി നേരിടുമെന്നും മാനേജര്‍ പത്മകുമാര്‍ അറിയിച്ചു.

സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് ലാഭകരമല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞയാഴ്ചയായിരുന്നു മലാപ്പറമ്പ് എ യു പി സ്കൂള്‍ അടച്ചത്. സ്കൂള്‍ പൂട്ടിയതോടെ കളക്ട്രേറ്റില്‍ പ്രത്യേകം തയാറാക്കിയ ക്ലാസ്‌മുറികളിലാണ് ഇപ്പോള്‍ കുട്ടികള്‍ പഠനം നടത്തുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :