ശബരിമല: ജീവനക്കാരെ നിയമിക്കാന്‍ അനുമതി

അരവണ നിര്‍മ്മാണം 13ന് ആരംഭിക്കും

Sabarimala
KBJWD
ശബരിമലയില്‍ അപ്പം, അരവണ നിര്‍മ്മാണത്തിനും വിതരണത്തിനും ആവശ്യമായ ജീവനക്കരെ നിയമിക്കാന്‍ ദേവസ്വം കമ്മിഷണര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി.

ദേവസ്വം ഓംബുഡ്സ്മാന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഈ ഉത്തരവ്. മുന്‍ കാലങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ശബരിമലയില്‍ അപ്പം അരവണ നിര്‍മ്മാണത്തിനും വിതരണത്തിനും ആവശ്യമായ ജീവനക്കാരെ നിയമിച്ചിരുന്നത്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അതേ സമയം അരവണ ഉത്‌പാദനം ഈമാസം 13 നു തുടങ്ങുമെന്ന്‌ ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അരവണ വിതരണത്തിന്‌ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ കമ്മീഷണര്‍ കെ.ജയകുമാര്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക്‌ കാലത്ത്‌ ശബരിമലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

കൊച്ചി | M. RAJU|
ശബരിമല ഉന്നതതല യോഗത്തിനു ശേഷമാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്‌. ദേവസ്വം വകുപ്പിലെ ഉദ്യോഗസ്ഥരും ഉന്നത പൊലീസ്‌ അധികാരികളും യോഗത്തില്‍ പങ്കെടുത്തു. മേല്‍ശാന്തി നിയമനം നടക്കുന്നതിനാല്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്‍റും അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :