'വി ഐ പി’ യുടെ പേര് കേട്ട് പൊലീസുകാര്‍ ഞെട്ടി, ഇയാളെ തൊടാന്‍ അവര്‍ക്കാകുമോ?

‘വി ഐ പി’യെ തൊടാന്‍ അവര്‍ക്കാകുമോ? ഞെട്ടാന്‍ തയ്യാറായി‌ക്കോളൂ...

aparna| Last Updated: വെള്ളി, 21 ജൂലൈ 2017 (07:47 IST)
നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ പളസര്‍ സുനി പറയുന്നത് ‘സ്രാവുകളെ’ കുറിച്ചാണ്. കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ സ്രാവ് കുടുങ്ങിയെന്ന് തന്നെ എല്ലാവരും കരുതി. എന്നാല്‍, കഴിഞ്ഞ ദിവസം സുനി നടത്തിയെ വെളിപ്പെടുത്തല്‍ കേരളത്തെ വീണ്ടും ഞെട്ടിച്ചു. ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത് സ്രാവ് അല്ല, വമ്പന്‍ സ്രാവ് ഇനിയും കുടുങ്ങാനുണ്ടെന്നായിരുന്നു.

ഇപ്പോള്‍ പള്‍സര്‍ സുനിയുടെ മുന്‍അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും ഒരു വന്‍സ്രാവിനെക്കുറിച്ചുള്ള വിവരം പങ്കുവെച്ചു. നടിയെ മൃഗീയമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സുനി ഏല്‍പ്പിച്ചത് ഇയാളുടെ കൈവശമായിരുന്നു. താന്‍ അത് ‘വി ഐ പി’ക്ക് കൈമാറിയെന്ന് പ്രതീഷ് ചാക്കോ പൊലീസിന് മൊഴി നല്‍കി. ‘വി ഐ പി’ ആരാണെന്നും ഇയാള്‍ പൊലീസിന് വിവരം കൈമാറിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

സുനിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പ്രതീഷ് ചാക്കോ വഴി ആ ‘വിഐപി’ക്കും പിന്നീട് ദിലീപിനും ലഭിച്ചുവെന്നാണ് പൊലീസിന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ആലുവയിലെ ഒരു രാഷ്ട്രീയ നേതാവിന് കൈമാറിയെന്നാണ് പ്രതീഷ് ചാക്കോയുടെ മൊഴിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പ്രതീഷ് ചാക്കോ പറയുന്ന ഈ വി ഐ പി തന്നെയാകും സുനി പറയുന്ന വമ്പന്‍ സ്രാവ് എന്നും ചില റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് ജനപ്രതിനിധികളില്‍ നിന്നും നേരത്തെ പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. കൊല്ലം എംഎല്‍എ മുകേഷ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്. ഇവരില്‍ ആരെങ്കിലും ആണോ ആ ‘വിഐപി’ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :