റാഗിംഗ്: മലയാളി വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ബാംഗ്ലൂരില്‍ റാഗിംഗിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി. കണ്ണൂര്‍ കാപ്പാട് മബ്‌റൂഹില്‍ ഹാരിസ്-സൗദത്ത് ദമ്പതികളുടെ മകന്‍ അജ്മല്‍ (17) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 -ഓടെയാണ് മരണം സംഭവിച്ചത്.

ചിക്കബല്ലാപ്പുരില്‍ കോളജ് ഹോസ്റ്റലില്‍ വച്ചാണ് അജ്മല്‍ റാഗിംഗിന് വിധേയനായത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. അജ്മല്‍ ഹോസ്റ്റലിലെ കുളിമുറിയില്‍ കയറിയപ്പോള്‍ കത്തുന്ന ദ്രാവകം അകത്തേക്ക് ഒഴുക്കിവിട്ട് തീകൊളുത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

മലയാളികളുള്‍പ്പെടെയുള്ള സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് റാഗിംഗ് നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. പണം ആവശ്യപ്പെട്ടായിരുന്നു പീഡനം. പലതവണ അജ്മല്‍ റാഗിംഗിന് വിധേയനായിട്ടുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. എന്നാല്‍ റാഗിംഗ് നടന്നിട്ടില്ലെന്ന നിലപാടില്‍ ആണ് കോളജ് അധികൃതര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :