രശ്മി വധം: ബിജു രാധാകൃഷ്ണനും അമ്മയും കുറ്റക്കാര്‍

കൊല്ലം| WEBDUNIA|
PRO
PRO
ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ബിജുവിന്റെ അമ്മ രാജമ്മാളും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ശിക്ഷ ജനുവരി 25ന് പ്രഖ്യാപിക്കും. 43 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

ബിജു - രശ്മി ദമ്പതികളുടെ മൂത്ത മകന്‍ നല്‍കിയ മൊഴി കേസില്‍ നിര്‍ണായകമാണ്. അമ്മയെ അച്ഛന്‍ മര്‍ദിക്കുന്നത് കണ്ടു എന്നും നിര്‍ബന്ധിച്ച് എന്തോ ഒരു ദ്രാവകം കൊടുക്കുന്നതും കണ്ടു എന്നുമാണ് മകന്റെ മൊഴി. സംഭവം നടക്കുമ്പോള്‍ മകന് മൂന്ന് വയസ്സായിരുന്നു പ്രായം. സരിത എസ് നായരെ വിവാഹം ചെയ്യാനാണ് ബിജു സരിതയെ കൊന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സ്ഥിരമായുള്ള മദ്യപാനം മൂലമാണ് രശ്മി മരിച്ചതെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.

രശ്മിയുടെ രക്തത്തില്‍ 120.75 മില്ലി ലീറ്റര്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്റെ വ്യക്തമായിരുന്നു. തലയണപോലുള്ള എന്തോ വസ്തു ഉപയോഗിച്ചു ശ്വാസതടസ്സം ഉണ്ടാക്കിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

2006 ഫെബ്രുവരി നാലിനാണു കേസിനാസ്പദമാ‍യ സംഭവം. രശ്മിയെ മരിച്ച നിലയില്‍ ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. 2013 മേയ് 22നു ക്രൈംബ്രാഞ്ച് ബിജുവിനും രാജമ്മാളിനും എതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ ബിജുവിനെ പിടികൂടാനായില്ല. പിന്നീട് സോളാര്‍ തട്ടിപ്പ് പുറത്തുവന്ന ശേഷമാണ് ബിജുവിനെ കോയമ്പത്തൂരില്‍ നിന്നു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 16നു ആയിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :