മോഷണസംഘം പിടിയില്‍; ആടിനെ മോഷ്ടിക്കുന്നത് പച്ചപപ്പടം നല്‍കി നിശബ്ദമാക്കി

കഴക്കൂട്ടം| WEBDUNIA|
PRO
തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി മോഷണക്കേസിലെ പ്രതികളായ ഏഴംഗസംഘം പൊലീസ്‌ പിടിയില്‍.

രതീഷ്‌ (22), പറക്കോണം സ്വദേശി വിജിത്ത്‌ (20), പെരുങ്കുഴി ഇലഞ്ഞുമൂട്‌ കരിയം സ്വദേശി അനീഷ്‌ (18), തിട്ടയില്‍ വീട്ടില്‍ സജി (18), അരുണ്‍ (19), മുരുക്കുംപുഴ മേലതില്‍ വീട്ടില്‍ നിതിന്‍ (18), ശാസ്തവട്ടം കെ കെ ഭവനില്‍ മിഥുന്‍ (20) എന്നിവരെയാണ്‌ പോത്തന്‍കോട്‌, മംഗലപുരം പൊലീസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടിയത്‌.

സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ പറയുന്നത്: പ്രദേശിക ക്ഷേത്രത്തിലെ പൂജാരിയായ രതീഷിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വീടുകളില്‍ നിന്നും ആട്‌, സ്ത്രീകളുടെ പുതിയ വസ്ത്രങ്ങള്‍, ചെരുപ്പ്‌, വിലകൂടിയ വീട്ടുപകരണങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, പെട്രോള്‍ തുടങ്ങിയ സാധനങ്ങള്‍ ഈസംഘം മോഷ്ടിച്ചിരുന്നു.

വാഹനങ്ങളില്‍ നിന്നും സ്റ്റീരിയോ, സ്പീക്കര്‍, ഡിവിഡി എന്നിവയും മോഷ്ടിക്കും. ഇവ പൊലീസ് കണ്ടെടുത്തു. പ്രദേശത്തെ നിരവധി വീടുകളില്‍ നിന്നും കടത്തിയ ആടുമാടുകളെ മറ്റു സ്ഥലങ്ങളില്‍ വിറ്റതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്‌.
പച്ചപപ്പടം നല്‍കി ആടിനെ നിശബ്ദമാക്കിയശേഷമാണ്‌ കടത്തിക്കൊണ്ടുപോകുന്നതെന്ന്‌ പ്രതികള്‍ പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :