മഴക്കെടുതി: നാശനഷ്‌ടങ്ങള്‍ തിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം| Harikrishnan| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (15:59 IST)
തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്‌ചയുണ്ടായ മഴക്കെടുതിയിലെ നാശനഷ്‌ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ മന്ത്രി വിഎസ്‌ ശിവകുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ഭരണകൂടം പൂര്‍ണ്ണസജ്ജമാണെന്നും നാശനഷ്‌ടങ്ങളുടെ കണക്കെടുപ്പിന്‌ ശേഷം അര്‍ഹരായവര്‍ക്ക്‌
സാമ്പത്തികസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മഴക്കെടുതികളെ സംബന്ധിച്ച്‌ ചര്‍ച്ചചെയ്യുന്നതിനും അനന്തരനടപടികള്‍ കൈക്കൊളളുന്നതിനുമായി കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ കാറ്റിലും മഴയിലും മരം വീണും കെട്ടിടം തകര്‍ന്നും മറ്റുമുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഫയര്‍ഫോഴ്‌സിനുണ്ടെന്ന്‌ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഇത്തരം
ഉപകരണങ്ങള്‍ വാങ്ങുന്നതിന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ ആവശ്യമായ തുക അനുവദിക്കും. വൈദ്യുതി ബന്ധം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്‌ പ്രതേ്യക ശ്രദ്ധപതിപ്പിക്കാനും കാറ്റില്‍ തകര്‍ന്നുവീണ 160 ഓളം ഇലക്‌ട്രിക്‌ പോസ്റ്റുകള്‍ രണ്ട്‌
ദിവസത്തിനുളളില്‍ പുന:സ്ഥാപിക്കാനും കെഎസ്‌ഇബി അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

റവന്യു, ഫയര്‍ഫോഴ്‌സ്‌, പോലീസ്‌, കെഎസ്‌ഇബി വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. ശക്തമായ മഴയിലും കാറ്റിലുമുണ്ടാകുന്ന തടസങ്ങള്‍ നീക്കം ചെയ്യുന്നതിനായിറേറ്റ്‌ കോണ്‍ട്രാക്‌റ്റ്‌ പ്രകാരം ക്രെയിന്‍, ജെസിബി സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‌ ഉചിതമായ തീരുമാനം എടുക്കാന്‍ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി. മരങ്ങള്‍ വീണുണ്ടായ ഗതാഗത-വൈദ്യുതി തടസ്സങ്ങള്‍ നീക്കംചെയ്യുന്നതിന്‌ ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ക്കും വില്ലേജ്‌ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുെണ്ടന്ന്‌ ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :