മനോജ് വധം: സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ബി ജെ പി പ്രവര്‍ത്തകനായിരുന്ന പയ്യോളി അയനിക്കാട് സി ടി മനോജിന്റെ(39) കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തീരുമാനം അറിയിച്ചത്.

സി പി എം പ്രവര്‍ത്തകരായ 14 പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയത്. കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച്‌ പ്രതികളാവുകയായിരുന്നു എന്നും കേസിലെ സിപിഎംകാരായ ആറ്‌ പ്രതികള്‍ പറഞ്ഞിരുന്നു. നുണപരിശോധന ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ ഇവര്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

സി പി എം പ്രവര്‍ത്തകരായ അച്ഛനെയും മകനെയും വീട്ടില്‍ കയറി ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്തിരുന്നു. ഫിബ്രവരി എട്ടിനായിരുന്നു ഈ സംഭവം. ഇതിനു പ്രതികാരമായാട്ടാണ് 12-ന് മനോജ് കൊല്ലപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :