ബോട്ടില്‍ ഇടിച്ച കപ്പലിന്റെ സെക്കന്‍ഡ് ഓഫീസര്‍ പിടിയില്‍

കൊച്ചി| WEBDUNIA| Last Modified വെള്ളി, 18 ജനുവരി 2013 (19:45 IST)
PRO
PRO
കോഴിക്കോട് ചാലിയത്ത് ഫൈബര്‍ ബോട്ടില്‍ കപ്പലിടിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജാപ്പനീസ് കപ്പലിലെ സെക്കന്‍ഡ് ഓഫീസര്‍ ലീയെ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ ആഴക്കടലില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡാണ് കപ്പല്‍ പിടികൂടിയത്. തുടര്‍ന്ന് കൊച്ചിയില്‍ കപ്പല്‍ എത്തിച്ച് ജീവനക്കാരെ ചോദ്യം ചെയ്യുകയായിരുന്നു. എ വി ഇസുമോ എന്ന കപ്പലാണ് പിടികൂടിയത്. ഗുജറാത്തില്‍ നിന്ന്‌ സിംഗപ്പൂര്‍ വഴി ജപ്പാനിലേക്ക്‌ പോകുകയായിരുന്നു കപ്പല്‍ പനാമയിലാണ് റജിസ്റ്റര്‍ ചെയ്തത്.

മത്സ്യബന്ധനത്തിന് പോയ അല്‍ അമീന്‍ എന്ന ഫൈബര്‍ ബോട്ടിലാണ് ബുധനാഴ്ച വൈകുന്നേരം കപ്പല്‍ ഇടിച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക്‌ പരുക്കേറ്റിരുന്നു. പുതിയപുരയില്‍ റഫീഖ്‌, കോട്ടങ്കണ്ടി മുനീസ്‌, പാണ്ടികശാല മുഹമ്മദ്‌ റഫി എന്നിവര്‍ക്കാണു പരുക്കേറ്റത്‌.

എന്നാല്‍ ഇവരുടെ പരുക്ക് ഗുരുതരമല്ല. സംഭവത്തില്‍ ബോട്ട് പൂര്‍ണമായി തകര്‍ന്നു.

തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് നടത്തിയ അന്വേഷണത്തില്‍, സംഭവസമയത്ത്‌ അതുവഴി പോയ രണ്ടു കപ്പലുകള്‍ പിടികൂടി. ഇന്തൊനീഷ്യയിലേയ്ക്കു പോകുകയായിരുന്ന പെന്‍ഗായി എന്ന കപ്പലും എ വി ഇസുമോ എന്ന കപ്പലുമാണ്‌ കോസ്റ്റ്ഗാര്‍ഡ്‌ പിടികൂടിയത്‌.

എന്നാല്‍ പ്രാഥമിക നിഗമനം അനുസരിച്ച്‌ എ വി ഇസുമോ എന്ന കപ്പലാണ്‌ ഇടിച്ചതെന്ന്‌ കണ്ടെത്തി. തുടര്‍ന്ന്‌ പെന്‍ഗായി എന്ന കപ്പല്‍ വിട്ടയച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :