ബണ്ടി ചോറിന്റെ ജയില്‍ ചാടാനുള്ള പദ്ധതി തകര്‍ത്തു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിന്റെ ജയില്‍ ചാടാനുള്ള പദ്ധതി തകര്‍ത്തു. തുടര്‍ന്ന് ഏകാന്തതടവിലേക്ക് മാറ്റുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. ബണ്ടി ചോര്‍ ജയില്‍ ചാടാന്‍ പദ്ധതിയിടുന്നതായി ജയില്‍ അധികൃതര്‍ക്ക് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ബണ്ടി ചോറിനുള്ള സുരക്ഷ ശക്തമാക്കിയത്.

ജനുവരിയില്‍ തിരുവനന്തപുരത്തെ വിദേശ മലയാളിയുടെ വീട് കൊള്ളയടിച്ച് ആഡംബരക്കാറും സ്വര്‍ണവും തട്ടിയെടുത്ത കേസിലെ പ്രതിയാണ് ബണ്ടി ചോര്‍. അതീവ സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ ക്യാമറകളും ഉള്ള വീട്ടില്‍ നിന്നും വിദഗ്ധമായാണ് ബണ്ടിചോര്‍ മോഷണം നടത്തിയത്.

ഡല്‍ഹി സ്വദേശിയായ ബണ്ടി ചോറിന്റെ യഥാര്‍ത്ഥ പേര്‍ ദേവീന്ദര്‍ സിങ് എന്നാണ്. ഹൈടെക് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയ സ്ഥലങ്ങളില്‍ മാത്രമെ ഇയാള്‍ മോഷണം നടത്തുകയുള്ളൂ. ബണ്ടി ചോറിനെതിരെ രാജ്യത്ത് 500ല്‍ അധികം കേസുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :