പ്രേമം മൂത്ത വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിവരമറിഞ്ഞു!

കുറുപ്പംപടി| WEBDUNIA|
PRO
PRO
അങ്കണവാടി ടീച്ചറിനോടുള്ള പ്രേമം തലയ്ക്ക് പിടിച്ച വെഹിക്കിള്‍ ഇന്‍സ്പെകടര്‍ പൊലീസ് പിടിയിലായി. കൂവപ്പടി ആയത്തുപടി കല്ലമ്പലം സ്വദേശിയായ 44 കാരനാണ് കുറുപ്പംപടി പൊലീസ് പിടിയിലായത്. ഓടക്കാലിയിലെ അങ്കണവാടി ടീച്ചറായ വീട്ടമ്മയോട് പ്രണയം മൂത്ത ഇന്‍സ്പെക്ടര്‍ കാറിലെത്തി ഇവരെ ശല്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.

അങ്കണവാടിയിലേക്ക് പോകുകയായിരുന്ന ടീച്ചറെ ഒരിക്കല്‍ ഇന്‍സ്പെകടര്‍ പൂവാലന്‍ കാണാനിടയായി. തുടര്‍ന്ന് വഴിയില്‍ വച്ച് പരിചയപ്പെടുകയും ചെയ്തു. പ്രണയം മൂത്ത് ഇരിക്കപ്പൊറുതി ഇല്ലാതായ ഇയാള്‍ പിറ്റേന്ന് അങ്കണവാടിയിലെത്തി ഡയറിയും മറ്റും നല്‍കാന്‍ ശ്രമിച്ചിരുന്നു.

വെള്ളിയാഴ്ച കാറില്‍ എത്തി ഇയാള്‍ അങ്കണവാടി ടീച്ചറെ വീണ്ടും ശല്യം ചെയ്യുകയായിരുന്നു. ടീച്ചര്‍ ഭര്‍ത്താവിനെ വിവരം അറിയച്ചതിനെത്തുടര്‍ന്ന് ഒരുസംഘം നാട്ടുകാര്‍ ഇയാളെ വഴിയില്‍ തടഞ്ഞു. താന്‍ ഒരു സാധാരണ ആളല്ല ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണെന്ന് ഇയാള്‍ നാട്ടുകാരെ അറിയിച്ചെങ്കിലും ആളുകള്‍ വിശ്വസിച്ചില്ല.

തുടര്‍ന്ന് കുറുപ്പും‌പടി പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒടുവില്‍ ‘ലേലു അല്ലു’ പറഞ്ഞ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തടിതപ്പിയെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :