പോളിന്‍റെ മരണകാരണം ആഴത്തിലുള്ള രണ്ട് കുത്തുകള്‍

കോട്ടയം| WEBDUNIA|
PRO
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ട മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജിന്‍റെ മകനും, യുവവ്യവസായിയുമായ പോള്‍ എം ജോര്‍ജിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.

പ്രധാനമായും രണ്ട് കുത്തുകളാണ് മരണകാരണമായി പറയുന്നത്. ഈ രണ്ടു കുത്തുകള്‍ക്ക്‌ എട്ടു സെന്‍റിമീറ്റര്‍ ആഴമുണ്ട്‌. വലിയ ആഴത്തിലല്ലാത്ത മറ്റു രണ്ടു കുത്തുകളും പോളിന്‍റെ ശരീരത്തിലേറ്ററ്റിട്ടുണ്ട്‌.

കാലില്‍ ചെറിയ മുറിവ് പറ്റിയിട്ടുണ്ട്. മരണസമയത്ത്‌ പോള്‍ മദ്യപിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോ രഞ്ജു രവീന്ദ്രനാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നടത്തിയത്‌.

അതേസമയം, പോള്‍ വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് തിരക്കഥയില്‍ നീങ്ങി കൊണ്ടിരിക്കുകയാണ്. പോളിനെ കൊലപ്പെടുത്തിയത് താനാണെന്ന് കാരി സതീഷ് സമ്മതിച്ചത് പൊലീസിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നാണ് സൂചന. കുറ്റമേറ്റെടുക്കുകയാണെങ്കില്‍ 15 ലക്ഷം രൂപ സതീഷിനു നല്‍കാമെന്ന് പൊലീസ് വാഗ്ദാനം നല്‍കിയിരുന്നതായി ബന്ധുക്കള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിയുന്തോറും കേസ് സംബന്ധിച്ച അന്വേഷണം വഴിപിരിഞ്ഞ് പോകുകയാണ്. കേസിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുകയാണെങ്കില്‍ പല ഉന്നതരും കുടുങ്ങുമെന്നുള്ളതിനാല്‍ ആദ്യം തിരക്കഥ രചിച്ചതിനു ശേഷമാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :