പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് വഴക്ക് പറഞ്ഞതിന്; വാര്‍ത്തയറിഞ്ഞ് പെണ്‍കുട്ടികളിലൊരാളുടെ പിതാവ് തൂങ്ങി മരിച്ചു

ശാസ്താംകോട്ട| WEBDUNIA|
PRO
PRO
കഴിഞ്ഞദിവസം അഷ്ടമുടിക്കായലില്‍ ചെയ്ത പെണ്‍കുട്ടികളിലൊരാളുടെ പിതാവ് ദു:ഖം സഹിക്കാനാകാതെ തൂങ്ങി മരിച്ചു. അഞ്ചാലംമൂട് സ്വദേശി അശോകനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച മരിച്ച ആതിരയുടെ പിതാവാണ് അശോകന്‍. ശാസ്താംകോട്ട ഭരണിക്കാവ് ജെ.എം. ഹൈസ്‌ക്കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ആതിര (15), അഖില (15) എന്നിവരാണ് കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടികളുടെ ആത്മഹത്യ.

അഖിലയും ആതിരയും കൂട്ടുകാരുമൊത്ത് ഇക്കഴിഞ്ഞ ശനിയാഴ്ച വീട്ടുകാരറിയാതെ കരുനാഗപ്പള്ളിയില്‍ സിനിമയ്ക്ക് പോയിരുന്നു. സംഭവം വീട്ടില്‍ അറിഞ്ഞതിനെത്തുടര്‍ന്ന് ഇരുവരുടെയും രക്ഷിതാക്കള്‍ കുട്ടികളെ വഴക്കുപറഞ്ഞു. ആതിരയുടെ അമ്മ കുട്ടിയെ അടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അഖിലയുടെ അമ്മ സ്‌ക്കൂളിലെത്തി കുട്ടികള്‍ സിനിമയ്ക്ക് പോയ വിവരം ഹെഡ്മാസ്റ്ററോട് പറഞ്ഞു. തുടര്‍ന്ന് ഹെഡ്മാസ്റ്ററും അധ്യാപകരും കുട്ടികളെ ഉപദേശിക്കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് കുട്ടികള്‍ വൈകുന്നേരം വീട്ടില്‍ പോയില്ല. വൈകുന്നേരം കുട്ടികള്‍ വീടുകളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പോലീസും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച ഉച്ചയോടെ കുട്ടികളുടെ മൃതദേഹം കായലില്‍ കണ്ടെത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :