പന്തളം പീഡനക്കേസ്: ശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി| WEBDUNIA|
PTI
PTI
പന്തളം എന്‍എസ്എസ് കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ വിചാരണാ‍ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷയ്‌ക്കെതിരെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

ശിക്ഷിക്കപ്പെട്ട അധ്യാപകര്‍ക്കെതിരെ കോളജ് മാനേജ്‌മെന്റ് നടപടിയെടുക്കാത്തത് നാണക്കേടെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രതികള്‍ ആറ് ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.

1997ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴ് പ്രതികള്‍ ആണ് കേസില്‍ ഉണ്ടായിരുന്നത്. ഒന്നാം പ്രതി രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രതികള്‍ക്ക് ഏഴു മുതല്‍ 11 വരെ വര്‍ഷം തടവാണ് കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :