നാദിര്‍ഷായ്ക്ക് ഇന്നും നിരാശ

പ്രാര്‍ത്ഥനകള്‍ ഇന്ന് ഫലം കണ്ടില്ല; വിധി നാളത്തേക്ക് മാറ്റി

aparna| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (11:22 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ചില സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിവച്ചിരിക്കുന്നത്.

പൊലീസ് തന്നെ കേസില്‍ പ്രതിചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന സംശയത്താലാണ് നാദിര്‍ഷാ ജാമ്യ ഹര്‍ജി നല്‍കിയത്. എന്നാല്‍, നാദിര്‍ഷായെ ആശ്വസിപ്പിക്കുന്ന വാക്കുകളായിരുന്നു ഹൈക്കോടതി പറഞ്ഞത്. കേസില്‍ ഹൈക്കോടതി പൊലീസിനെ വിമര്‍ശിക്കുകയും ചെയ്തതോടെ നാദിര്‍ഷായെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇതുവരെ ഉണ്ടായില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇതോടെ, നാദിർഷായോട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച നാദിർഷാ അന്വേഷണ സംഘത്തിനുമുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.

കേസില്‍ താനും ദിലീപും നിരപരാധികള്‍ ആണെന്നും തനിക്ക് സുനിയെ അറിയില്ലെന്നും നാദിര്‍ഷാ മാധ്യമങ്ങളോട് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം, കേസിൽ കാവ്യാമാധവനെയും നാദിർഷായെയും ഇപ്പോൾ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :