ദിലീപിന് പിന്നാലെ കാവ്യയും ജയിലിനുള്ളിലേക്ക്? പൊലീസുകാരെ വട്ടം കറക്കി താരം; നടിയെ വീണ്ടും വിളിപ്പിക്കും, വേണ്ടി വന്നാല്‍ അറസ്റ്റ്?

കാവ്യയും പ്രതി?

aparna| Last Modified ബുധന്‍, 26 ജൂലൈ 2017 (09:24 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യാ മാധവനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട് കാവ്യയേയും കാവ്യയുടെ അമ്മ ശ്യാമളയെയും പൊലീസ് ഇന്നലെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ കാവ്യ പൂര്‍ണമായും സഹകരിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും കാവ്യ മറുപടി നല്‍കിയില്ല. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ വിതുമ്പലോടെ മുഖം താഴ്ത്തുകയാണ് ചെയ്തതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആലുവയിലുളള ദിലീപിന്റെ തറവാട്ടുവീട്ടില്‍ വെച്ചാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ അരങ്ങേറിയത്.

കാക്കനാട്ടെ കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘എനിക്കറിയില്ലെന്നും ഞാന്‍ കണ്ടിട്ടില്ലെന്നു‘മാണ് നടി മൊഴി നല്‍കിയത്. നടിക്കെതിരായ ക്വട്ടേഷനെ കുറിച്ച് തനിക്ക് ഒന്നുമറിയത്തില്ലെന്നും കാവ്യ മൊഴി നല്‍കി. കാവ്യയുടെ മൊഴി അന്വേഷണസംഘം വീണ്ടും പരിശോധിക്കുകയാണ്. ആവശ്യമെങ്കില്‍ കാവ്യമാധവനെ വീണ്ടും വിളിപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിച്ചത്.

മൊഴികളില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ ചോദ്യം ചെയ്യലിനായി കാവ്യയെ ഇനിയും വിളിപ്പിക്കുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാവ്യയോട് അന്വേഷണ സംഘം പറഞ്ഞിരുന്നുവെങ്കിലും പൊലീസ് ക്ലബ്ബില്‍ എത്താന്‍ സാധിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കാവ്യയ്‌ക്ക് സൌകര്യമായ സ്ഥലത്ത് എത്താമെന്ന നിലപാടിലായി പൊലീസ്. ഇതോടെയാണ് ആലുവയിലെ വീട്ടിലെത്താന്‍ പൊലീസിനോട് താരം പറഞ്ഞതും സംഘം ചോദ്യം ചെയ്യലിനായി എത്തിയതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :