ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണം: തെളിവുകള്‍ കാണാതായി

കൊച്ചി| WEBDUNIA|
PRO
PRO
ജോസ് തെറ്റയില്‍ എം എല്‍ എയ്ക്കെതിരായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ കാണാനില്ല. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ വെബ്‌ക്യാമറയും ലാപ്‌ടോപും കാണാനില്ലെന്ന് പരാതിക്കാരിയായ യുവതി പോലീസിനെ അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി മുഴുവന്‍ ദൃശ്യങ്ങളും ക്യാമറയും ലാപ്‌ടോപും പോലീസ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ കാണാനില്ലെന്നായിരുന്നു യുവതിയുടെ മറുപടി.

ലൈംഗികപീഡനം പകര്‍ത്താനായി ക്യാമറ സ്ഥാപിച്ചത് കൊച്ചിയിലെ സ്വകാര്യ സ്ഥാപനമാണെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. തെറ്റയിലിനെ ഭീഷണിപ്പെടുത്താന്‍ വീഡിയോ പകര്‍ത്തുന്നത് ആവശ്യമാണെന്നും ഇല്ലെങ്കില്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സുഹൃത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നതായും യുവതി പറഞ്ഞു. തുടര്‍ന്ന് ക്യാമറ സ്ഥാപിക്കാനായി കൊച്ചിയിലെ സ്വകാര്യ സ്‌ഥാപനത്തെ സമീപിക്കുകയായിരുന്നു.

തന്റെ വീട്ടുജോലിക്കാരിയെ സംശയമുണ്ടെന്നും അവരെ നിരീക്ഷിക്കാനാണ്‌ മുറിയില്‍ ക്യാമറ സ്‌ഥാപിക്കുന്നതെന്നുമാണ്‌ യുവതി ക്യാമറ സ്ഥാപിക്കാന്‍ വന്നവരോട് പറഞ്ഞത്. കേസിന്റെ തെളിവിനായി രണ്ട്‌ ദിവസങ്ങളിലായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ എഡിറ്റ്‌ ചെയ്‌താണ്‌ നല്‍കിയത്. എന്നാല്‍ പല തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ നല്‍കാന്‍ യുവതി തയാറായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :