ജനനേന്ദ്രിയം മുറിഞ്ഞ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍| Harikrishnan| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (12:58 IST)

ദേശീയപാതയോരത്ത് ദുരൂഹസാഹചര്യത്തില്‍ ജനനേന്ദ്രിയം മുറിഞ്ഞ് രക്തംവാര്‍ന്ന നിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. ബക്കളം ലക്ഷംവീട് കോളനിയിലെ രാജന്‍-കലാവതി ദമ്പതികളുടെ മകന്‍ ബാബു (35) ആണ്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. ശനിയാഴ്ച രാവിലെയാണ് കല്യാശേരി പോളിടെക്‌നിക്കിനു സമീപം അബോധാവസ്ഥയില്‍ ബാബുവിനെ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങിയ ബാബുവിനെ ശനിയാഴ്ച രാവിലെയാണ് അടിവസ്ത്രം മാത്രം ധരിച്ച് ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ ദേശീയപാതയോരത്ത് കണ്ടത്. ബാബു ബ്ലേഡ്‌കൊണ്ട് ജനനേന്ദ്രിയം മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ മുണ്ട് കണ്ടെടുത്ത സ്ഥലത്ത് ബ്ലേഡും ഉണ്ടായിരുന്നു. ജനനേന്ദ്രിയത്തിന്റെ പകുതിഭാഗം മുറിഞ്ഞനിലയിലായിരുന്നു.

ബാബു വര്‍ഷങ്ങളായി പാലക്കാട് ചെര്‍പ്പുളശേരിയിലാണ് താമസം. വിഷുവിന് നാട്ടിലെത്തിയ ബാര്‍ബര്‍ തൊഴിലാളിയായ ബാബു പാപ്പിനിശേരി കരിക്കിന്‍കുളത്തെ അമ്മാവന്‍ ശെല്‍വരാജിന്റെ ബാര്‍ബര്‍ ഷോപ്പില്‍ സഹായത്തിനുപോയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :