കാര്‍ത്തികേയന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 7 മാര്‍ച്ച് 2015 (18:03 IST)

സംസ്ഥാന നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് കാര്‍ത്തികേയന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എം കെ മുനീര്‍ എന്നിവര്‍ മൃതദേഹത്തെ അനുധാവനം ചെയ്തിരുന്നു.

മൃതദേഹം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള ജനപ്രതിനിധികള്‍ അടക്കം നിരവധി ആളുകള്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡും അവരുടെ യൂണിഫോമില്‍ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി എത്തിയിരുന്നു.

വിമാനത്താവളത്തിന് പുറത്ത്, സംസ്ഥാന പൊലീസ് സേന അന്തരിച്ച സ്പീക്കര്‍ക്ക് ഫ്യൂണറല്‍ പരേഡ് നല്കി. വിമാനത്താവളത്തില്‍ നിന്ന് കെ എസ് ആര്‍ ടി സിയുടെ പ്രത്യേകമായി അലങ്കരിച്ച വാഹനത്തിലാണ് സ്പീക്കറുടെ മൃതദേഹം ഔദ്യോഗികവസതിയിയായ ‘നീതി’യിലേക്ക് കൊണ്ടുപോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :