ഓംപ്രകാശും രാജേഷും പോളിന്‍റെ കാറില്‍ത്തന്നെ

ആലപ്പുഴ| WEBDUNIA|
PRO
പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ട ദിവസം ഗുണ്ടാ നേതാക്കളായ ഓംപ്രകാശും രാജേഷും അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. പോളിന്‍റെ ഡ്രൈവര്‍ ഷിബുവിന്‍റെ മൊഴിക്ക് വിരുദ്ധമാണ് ഈ കണ്ടെത്തല്‍. ഒരാള്‍ തനിക്കൊപ്പവും ഒരാള്‍ പോളിനൊപ്പം എന്‍ഡവര്‍ കാറിലും യാത്ര ചെയ്തു എന്നായിരുന്നു ഷിബുവിന്‍റെ വെളിപ്പെടുത്തല്‍.

കാര്‍ പിന്നീട് ചവറയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവ ദിവസം പോള്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്നവരെപ്പറ്റി നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. ചവറയില്‍ നിന്ന് കണ്ടെടുത്ത കാറില്‍ ഒരു ലേഡീസ് ബാഗും ആഭരണങ്ങളും ഉണ്ടായിരുന്നു എന്നും ഇത് പൊലീസിന്‍റെ സഹായത്തോടെ മറ്റാരോ എടുത്തുമാറ്റി എന്നായിരുന്നു സംശയം.

പോള്‍ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു പ്രമുഖ നടി കാറില്‍ ഉണ്ടായിരുന്നു എന്നും അവരുടേതാണ് ബാഗും ആഭരണങ്ങളും എന്ന് കിംവദന്തി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. കാര്‍ പരിശോധിക്കുന്നതില്‍ ചവറ സിഐക്ക് വീഴ്ച പറ്റിയതായി സംഭവത്തെ കുറിച്ചന്വേഷിച്ച കൊല്ലം എസ് പി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :