ഒന്നില്‍ ദിലീപ്, മറ്റൊന്നില്‍ ഗോപാലകൃഷ്ണന്‍! അന്തംവിട്ട് ജയില്‍ അധികൃതര്‍!

ജയില്‍ മോചിതനാകുന്ന അന്ന് അതെല്ലാം ദിലീപിന് നല്‍കുമെന്ന് ജയില്‍ അധികൃതര്‍

aparna| Last Modified ബുധന്‍, 19 ജൂലൈ 2017 (08:11 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ തേടി കത്തുകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുമാണ് താരത്തിന് കത്തുകള്‍ എത്തുന്നത്.
മുപ്പതോളം കത്തുകളാണ് ഇതിനോടകം തന്നെ ദിലീപ് കഴിയുന്ന ആലുവ സബ്ജയിലിലേക്ക് എത്തിയത്.


ഭൂരിഭാഗം കത്തുകളും ജയില്‍ വിലാസത്തില്‍ തന്നെയാണ്. ദിലീപ്, സെല്‍ നമ്പര്‍ 2-523, സബ്ജയില്‍, ആലുവ. ചില കത്തില്‍ ദിലീപ് എന്നാണ്, എന്നാല്‍ ഒരു കത്തിന്റെ പുറത്താകട്ടെ ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്നതിനൊപ്പം ബ്രാക്കറ്റില്‍ ഇപ്പോള്‍ ആലുവ സബ്ജയില്‍ എന്നും എഴുതിയിട്ടുണ്ട്.

രജിസ്‌ട്രേഡ് തപാലുകള്‍ അധികൃതര്‍ ദിലീപിനെക്കൊണ്ട് തന്നെ ഒപ്പിടീച്ച് വാങ്ങിപ്പിച്ചു. കത്തുകള്‍ ജയില്‍ സൂപ്രണ്ട് വായിച്ചശേഷം തടവുകാര്‍ക്ക് കൈമാറുകയാണ് രീതി. എന്നാല്‍, തനിഉക്ക് വന്ന കത്തുകള്‍ ഒന്നും വായിക്കാന്‍ ദിലീപ് താല്‍പ്പര്യം കാണിച്ചിട്ടില്ല. അതിനാല്‍ കത്തുകളെല്ലാം ജയിലില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ദിലീപ് ജയില്‍ വിമുക്തനാകുന്നതിന്റെ അന്ന് അദേഹത്തിന് കത്തുകള്‍ കൈമാറുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :