ഒടുവില്‍ ‘മാഡം’ ആരാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തി ! - എല്ലാം ദിലീപിനെ കുടുക്കാനുള്ള കെണിയായിരുന്നു?

യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ഗൂഢാലോചനയെന്ന് ആളൂര്‍

aparna| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2017 (09:50 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ചില ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ പ്രസ്‌താവന ഭീഷണിയായി തുടരുന്നു. കേസില്‍ മാഡത്തിന് പങ്കുണ്ടെന്നും ഇവര്‍ സിനിമയിലെ പ്രശ്സ്തയാ‍യ നടിയാണെന്നും സുനി പലതവണ വ്യക്തമാക്കിയതോടെയാണ് ആശങ്കകളും സംശയങ്ങളും പലരിലേക്കും നീണ്ടത്.

കേസില്‍ മാഡത്തെ കൂടാതെ രണ്ട് നടിമാര്‍ കൂടെയുണ്ടെന്ന് അഡ്വക്കേറ്റ് ആളൂര്‍ ഇന്നലെ വ്യക്തമാക്കി‍. നടിമാര്‍ ആരാണെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ മാഡം ആരെന്ന് വെളിപ്പെടുത്തേണ്ടത് സുനി തന്നെയാണെന്നും ആളൂര്‍ പറയുന്നു. അഭിഭാഷക ധര്‍മ്മം അനുസരിച്ച് തനിക്ക് അക്കാര്യം പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.

നടിയെ ആക്രമിച്ച കേസിലുള്‍പ്പെട്ട ‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നു. ‘മാഡം’ സിനിമാ മേഖയില്‍ നിന്നുള്ള ആളാണെന്നും സുനി പറഞ്ഞു. കേസില്‍ രണ്ടു നടിമാര്‍ക്കും പങ്കുണ്ടെന്ന് സുനി വ്യക്തമാക്കിയതോടെ പലസംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കേസ് വഴിതിരിച്ചു വിടാനുള്ള നിക്കമാണ് സുനി ഇപ്പോള്‍ നടത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. സുനി ഏതെങ്കിലും നടിമാരുടെ പേരുകള്‍ പറഞ്ഞാല്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാകും. അതുവഴി കസ്‌റ്റഡിയിലുള്ള ദിലീപ് ഊരിപ്പോരാനുള്ള സാധ്യതയും നിലവിലുണ്ട്. ഇത് മുന്നില്‍ കണ്ടാണ് സുനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കാതിരുന്നത്.

ദിലീപിനെതിരെ കുറ്റപത്രം തയാറാക്കാന്‍ വേഗത്തില്‍ നീക്കം നടത്തുന്നതിനിടെ സുനി ഇപ്പോള്‍ ഏതെങ്കിലു നടിമാരുടെ പേര് വെളിപ്പെടുത്തിയാല്‍ അന്വേഷണത്തെ അത് ബാധിക്കും. ഇതുമൂലം കോടതിയില്‍ നിന്നു പോലും തിരിച്ചടി ഉണ്ടായേക്കാം. ഇതേത്തുടര്‍ന്നാണ് മാധ്യമങ്ങളില്‍ നിന്ന് സുനിയെ അകറ്റി നിര്‍ത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്നു സുനി ഇന്ന് വ്യക്തമാക്കി. മാഡം സിനിമാ മേഖയില്‍ നിന്നുള്ള ആളാണെന്നും സുനി ഇന്നും ആവര്‍ത്തിച്ചു. 2011ല്‍ ഒരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :