എസ് എം ഇ: മൂന്നാം പ്രതിക്ക് ജാമ്യം

കോട്ടയം| WEBDUNIA|
എസ് എം ഇ റാഗിങ് കേസിലെ മൂന്നാം പ്രതി ഷെഫീഖ് യൂസഫിന് കോടതി ജാ‍മ്യം അനുവദിച്ചു. മൂന്നാം പ്രതിയായ ഷെഫീഖ് യൂസഫിന് മൂന്നു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയുമായിരുന്നു വിധിച്ചിരുന്നത്.

ഒന്നാം പ്രതി രഞ്ജിത്ത് വര്‍ഗീസ്, രണ്ടാം പ്രതി ഷെറിന്‍ എന്നിവര്‍ക്ക് പത്തു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും കോട്ടയത്തെ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു.

കേസില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന്‌ കോട്ടയത്തെ പ്രത്യേക കോടതി ജഡ്‌ജി ശശിധരന്‍നായര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

‌2005 ഒക്ടോബര്‍ 21ന് എം ജി സര്‍വകലാശാലയുടെ കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഒന്നാംവര്‍ഷ നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സംഘം റാഗ്‌ ചെയ്യുകയും ലാബിനുള്ളില്‍ പീഡിപ്പിക്കുകയും ചെയ്‌തുവെന്നായിരുന്നു കേസ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :