എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിച്ചു

പെരുന്ന| WEBDUNIA|
PRO
PRO
എന്‍എസ്എസ് ആസ്ഥാനത്തെത്തിയ കെപിസിസി പ്രസി‌ഡന്റ് വിഎം സുധീരനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കാതെ പോയതിനെ ചൊല്ലി വിവാദം. സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കിയില്ല എന്നാണ് ആരോപണം. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സുധീരന്‍ അവിടെ നിന്ന് മടങ്ങുകയും ചെയ്തു.

ഒമ്പത് മണിയോടെ സുധീരന്‍ മന്നം സമാധിയില്‍ എത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഈ സമയത്ത് സുകുമാരന്‍ നായര്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ കാല്‍ മണിക്കൂര്‍ വൈകിയാണ് സുധീരന്‍ എത്തിയത്. സുധീരന്‍ വൈകിയതിനാല്‍ അദ്ദേഹത്തെ കാണാതെ സുകുമാരന്‍ നായര്‍ മരുന്നുകഴിക്കാന്‍ പോകുകയും ചെയ്തു.

സുധീരന്‍ മന്നം സമാധിയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം കാല്‍ മണിക്കൂര്‍ സമയം അവിടെ ചെലവിട്ടു. പക്ഷേ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഉണ്ടായില്ല. തുടര്‍ന്ന് സുധീരന്‍ അവിടെ നിന്ന് മടങ്ങുകയും ചെയ്തു.

കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും സുധീരനൊപ്പം ഉണ്ടായിരുന്നു. സുകുമാരന്‍ നായര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ലെന്ന വാര്‍ത്ത അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :