എം എല്‍ എ കോലിയക്കോടിനെ നാട്ടുകാര്‍ നാലുകിലോമീറ്റര്‍ നടത്തിച്ചു

പാലോട്| WEBDUNIA|
'സമ്പൂര്‍ണ ഗ്രാമം' പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വാമനപുരം എം എല്‍ എ കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കും ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ തടഞ്ഞത്തിനെ തുടര്‍ന്നു നാലുകിലോമീറ്റര്‍ നടക്കേണ്ടി വന്നു. വേങ്കൊല്ല ശാസ്താംനടയിലെ പദ്ധതി എം എല്‍ എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത്പ്പോള്‍ നാട്ടുകാര്‍ മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു. ഇതില്‍ പ്രകോപിതനായി തിരിച്ചു പോകുവാന്‍ തുടങ്ങിയ എം എല്‍ എയുടെ വാഹനം നാട്ടുക്കാര്‍ തടയുകയായിരുന്നു.

ജെ അരുന്ധതി എം എല്‍ എ ആയിരുന്ന കാലത്തു ശാസ്താംനട സമ്പൂര്‍ണ ഗ്രാമമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. പിരപ്പന്‍കോട് മുരളി എം എല്‍ എ ആയിരുന്ന കാലത്ത് ഒരു കോടിരുപ മുടക്കി നടപ്പിലാക്കിയ പദ്ധതി യാഥാര്‍ഥ്യമായിട്ടില്ലയെന്നു പറഞ്ഞാ‍യിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

പ്രതിഷേധത്തില്‍ ദേഷ്യപ്പെട്ട് തിരിച്ചുപോകുവാന്‍ ജീപ്പില്‍ കയറിയ എം എല്‍ എയെ നാട്ടുക്കാര്‍ വളഞ്ഞു. തുടര്‍ന്ന് എം എല്‍ എ ജീപ്പില്‍ നിന്നുമിറങ്ങി കാട്ടിലൂടെ നടന്നു. കൂടെ ഉദ്ഘാടനത്തിനെത്തിയ ജനപ്രതിനിധികളും. നടത്തത്തിനിടെ കാട്ടാനക്കൂട്ടം മുന്നിലെത്തിയത് എല്ലാരെയും പരിഭ്രാന്തിയിലാക്കി. പിന്നീട് സമരക്കാര്‍ ഇത് തങ്ങള്‍ എന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടാണു ഇതിനൊരു പരിഹാരം കാണണം എന്നു തുടങ്ങി നാട്ടുകാര്‍ ജനപ്രതിനിധികളെ വീണ്ടും വളഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :