ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് വിജയം മോദിയുടേയും ബിജെപി സര്‍ക്കാരിന്റേയും മുഖത്തേറ്റ അടി: രമേശ് ചെന്നിത്തല

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിന്റെ വിജയം മോദിയുടേയും ബി ജെ പി സര്‍ക്കാരിന്റെയും മുഖത്തേറ്റ അടിയാണെന്ന് രമേശ് ചെന്നിത്തല. ജനാധിപത്യ സംവിധാനത്തെ എങ്ങനെയും അട്ടിമറിക്കാന്‍ കഴിയുമെന്ന് കരുതിയ സംഘപരിവാര്‍ ശക്തികള്‍ക്കുള്ള തിരിച്ചടിയാണ് കോടതി വിധി. കോണ്‍ഗ്രസ് മു

രമേശ് ചെന്നിത്തല, ബിജെപി, സിപിഎം Ramesh Chennithala, BJP, CPM
rahul balan| Last Modified ബുധന്‍, 11 മെയ് 2016 (16:29 IST)
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിന്റെ വിജയം മോദിയുടേയും ബി ജെ പി സര്‍ക്കാരിന്റെയും മുഖത്തേറ്റ അടിയാണെന്ന് രമേശ് ചെന്നിത്തല. ജനാധിപത്യ സംവിധാനത്തെ എങ്ങനെയും അട്ടിമറിക്കാന്‍ കഴിയുമെന്ന് കരുതിയ സംഘപരിവാര്‍ ശക്തികള്‍ക്കുള്ള തിരിച്ചടിയാണ് കോടതി വിധി. കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്‌നം കണ്ട് നടക്കുന്ന ആര്‍ എസ് എസിനും മോദിക്കുമുള്ള മറുപടി കൂടിയാണിതെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ബോധ്യമായപ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന നയം നടപ്പിലാക്കാന്‍ ബി ജെ പി സിപിഎമ്മുമായി കൈകോര്‍ക്കുകയാണ്. ബി ജെ പി കോണ്‍ഗ്രസിനെയും, സോണിയാഗാന്ധിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കളെയും ഒറ്റ തിരഞ്ഞ് ആക്രമിക്കുകയും, എന്നാല്‍ പലപ്പോഴും സി പി എമ്മിനെക്കുറിച്ച് നിശബ്ദരാവുകയും ചെയ്യുമ്പോള്‍ സി പി എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ തങ്ങളുടെ ആക്രമണം കോണ്‍ഗ്രസിനെതിരെ മാത്രമായി പരിമിതപ്പെടുത്തുകയാണ്. ഇതെല്ലാം തെളിയിക്കുന്നത്. ഇവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നും ചെന്നിത്തല ആരോപിക്കുന്നു.

കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചാല്‍ കോണ്‍ഗ്രസിന് അത് ദേശീയ തലത്തില്‍ പുത്തന്‍ ഉര്‍ണവ്വ് ലഭിക്കും. അത്തരമൊരു സാഹചര്യം ഒഴുവാക്കാന്‍ എന്ത് കടുംകൈയും ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷാക്കും ആര്‍ എസ് എസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :