ഇടതുയുവജന സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് നടയിലേക്ക് വന്നത്.

സെക്രട്ടറിയേറ്റിനു മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ പൊലീസീനു നേരെ കല്ലേറുണ്ടായി.തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

നേരിയ തോതില്‍ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ലാത്തിച്ചാര്‍ജ്ജില്‍ രണ്ട് പ്രവര്‍ത്തര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് എംബി രാജേഷ് എംപി അടക്കമുള്ള നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :