വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍

പാലാ| Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2014 (20:41 IST)
26കാരിയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. എരുമേലി പുലിക്കുന്ന് തോപ്പില്‍ അനീഷ് എന്ന ഉണ്ണിക്കുട്ടന്‍ (27) ആണ് പാലാ പൊലീസിന്‍റെ പിടിയിലായത്. ഉള്ളനാട് സ്വദേശിനിയായ പെണ്‍കുട്ടിയും മാതാപിതാക്കളും നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്.

കുടുംബ ഐശ്വര്യത്തിനായി വീടുകളിലെത്തി പ്രാര്‍ത്ഥന നടത്തുന്ന ഇയാള്‍ പൂജ നടത്താന്‍ എത്തിയാണ് പെണ്‍കുട്ടിയുടെ കുടംബവുമായി പരിചയത്തിലായത്. വിവാഹിതനും ഒരു കുട്ടിയുടെ അഛനുമാണെന്ന വിവരം മറച്ചുവച്ച് താന്‍ നമ്പൂതിരി സമുദായംഗമാണെന്നും അവിവാഹിതനാണും തെറ്റി ധരിപ്പിച്ച് ഇയാള്‍ യുവതിയെ വിവാഹം കഴിക്കാന്‍ ആലോചന നടത്തി യുവതിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി.

വിവാഹം ഉറപ്പിച്ച് യുവതിയെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കൂട്ടിക്കൊണ്ടുപോയി തിരക്കൊഴിഞ്ഞ സമയത്ത് കഴുത്തില്‍ താലി ചാര്‍ത്തി വിവാഹം ചെയ്തതതായി തെറ്റിധരിപ്പിച്ചായിരുന്നു പീഡനം. പിന്നീട് ചോറ്റോാനിക്കര ക്ഷേത്രത്തില്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടത്താമെന്ന് അറിയിച്ചിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ അനീഷിനോട് മാതാപിതാക്കളെക്കുറിച്ചും കുടുംബത്തെപ്പറ്റിയും അന്വേഷിച്ചപ്പോള്‍ പറഞ്ഞ വിരങ്ങളില്‍ സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ അന്വേഷിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ രഹസ്യമായി മനസ്സിലാക്കിയിരുന്നു.
ഇയാള്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി വിവാഹം നടത്താനിരിക്കേയാണ് പാലാ എസ്‌ഐ കെ.പി. തോംസണ്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :