സുശീലാഭട്ടിനെ മാറ്റരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

സുശീലാ ഭട്ടിനെ സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്നു മാറ്റരുതെന്ന് വിഎസ്

തിരുവനന്തപുരം| priyanka| Last Updated: ബുധന്‍, 20 ജൂലൈ 2016 (07:56 IST)

അഡ്വ. സുശീലാ ഭട്ടിനെ പ്ലീഡര്‍ സ്ഥാനത്തു നിന്നും മാറ്റിയ നടപടി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് വിഎസ് അച്ചുതാനന്ദന്റെ കത്ത്. സര്‍ക്കാറിന്റെ റവന്യൂ, വനം വകുപ്പുകളിലെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റിയത്
റവന്യൂ കേസുകളില്‍ തിരിച്ചടിയാകുമെന്ന് വി എസ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഹാരിസണ്‍സ് മലയാളം, മൂന്നാര്‍ ടാറ്റാ ടീ തുടങ്ങിയ ഭൂമി കൈയേറ്റ കേസുകള്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വാദിച്ചിരുന്നത് സുശീല ഭട്ടാണ്. ഇവരെ തല്‍സ്ഥാനത്തുനിന്ന് നീക്കിയാല്‍ കേസുകളെ ബാധിക്കുമെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രിയ്ക്ക് കൈമാറിയ കത്തില്‍ പറയുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുശീലാ ആര്‍ ഭട്ടിനെ പ്ലീഡര്‍ സ്ഥാനത്തും നിന്നും മാറ്റിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിനെതിരെ പ്രതിപക്ഷത്തു നിന്നും ഉള്‍പ്പെടെ ആക്ഷേപം ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പ്രധാന കേസുകള്‍ വാദിച്ചിരുന്ന സുശീലാ ഭട്ടിനെ മാറ്റിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞിരുന്നു. അതേസമയം, സുശീലാ ഭട്ടിനെ മാറ്റിയ നടപടി സര്‍ക്കാര്‍ തീരുമാനം മാത്രമാണെന്നായിരുന്നു റവന്യൂ മന്ത്രി ഇ ച്ന്ദ്രശേഖരന്റെ പ്രതികരണം. സര്‍ക്കാര്‍ മാറുമ്പോള്‍ പ്ലീഡര്‍മാര്‍ സ്വയം മാറേണ്ടതാണെന്നും ഇവരില്ലെങ്കിലും സര്‍ക്കാര്‍ കേസുകള്‍ വിജയിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മൂന്നാര്‍, ഹാരിസണ്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് സുശീലാ ഭട്ടായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :