തൃശ്ശൂരില്‍ 52കാരി ചിതയൊരുക്കി ആത്മഹത്യ ചെയ്തു; ദുബായില്‍ നിന്നെത്തിയ മകള്‍ കണ്ടത് കത്തിക്കരിഞ്ഞ ശരീരം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 31 ജൂലൈ 2024 (14:17 IST)
തൃശ്ശൂരില്‍ 52കാരി ചിതയൊരുക്കിയ ആത്മഹത്യ ചെയ്തു. വാടാനപ്പള്ളിയില്‍ തൃത്തല്ലൂര്‍ ഏഴാംകല്ലില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. വിറകുകള്‍ കൂട്ടി ചിതയൊരുക്കിയാണ് ഷൈനി ആത്മഹത്യ ചെയ്തത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞദിവസം ദുബായില്‍ നിന്ന് മകള്‍ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന ഇടം സൂചിപ്പിക്കുന്ന കുറുപ്പാണ് മകള്‍ ബിലു ആദ്യം കണ്ടത്.

അതേസമയം തിങ്കളാഴ്ച വൈകുന്നേരം ഷൈനിയുടെ വീട്ടുവളപ്പില്‍ നിന്ന് തീ ഉയരുന്നതായി അയല്‍വാസികള്‍ പറയുന്നു. മാലിന്യം കത്തിക്കുകയാണെന്നാണ് അവര്‍ കരുതിയത്. അതേസമയം മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ഷൈനിയുടെ മറ്റൊരു മകള്‍ ഒരു വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. ഇതിനുശേഷം ഷൈനിക്ക് മാനസികമായ അസ്വസ്ഥതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :