ഗ്ലാമർ കൂട്ടാൻ മദ്യപാനം, തട്ടിപ്പ് നടത്താൻ ആയുധമാക്കിയത് സ്വന്തം ശരീരവും സൗന്ദര്യവും; പൂമ്പാറ്റ സിനിയുടെ ജീവിതം ഇങ്ങനെ

സൗന്ദര്യവും ശരീരവും ഉപയോഗിച്ചു, പിടിച്ചടക്കിയത് ലക്ഷക്കണക്കിനു സ്വർണം; സിനിയുടെ ജീവിതം ഇങ്ങനെ

aparna| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2017 (11:23 IST)
ജ്വല്ലറികളിലെ ഉടമകളുമായി സൗഹൃദമുണ്ടാക്കി അവരറിയാതെ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്ന കൊള്ളസംഘത്തിന്റെ പ്രധാനി പൂമ്പാറ്റ സിനി പൊലീസ് പിടിയിൽ. കൊലപാതകശ്രമം അടക്കം നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയായ സിനി, ശ്രീജ, ശാലിനി, ഗായത്രി, മേഴ്സി എന്നീ പേരുകളിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്.

തട്ടിപ്പ് നടത്തുന്നതിനായി പല പേരുകളായിരുന്നു സിനി ഉപയോഗിച്ചിരുന്നത്. സിനി അടക്കം മൂന്നു പേരാണ് പൊലീസ് പിടിയിലായത്. തൃശൂരിലെ ഒരു ജ്വല്ലറിക്കാരന്റെ പരാതിയിലാണ് അറസ്റ്റ്. ആഢംബര കാറിൽ വന്നിറങ്ങിയ സിനി ആരു ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങി. മൂന്ന് ലക്ഷം രൊക്കം നൽകി, ബാക്കി മൂന്ന് പിന്നീട് നൽകാമെന്നായി. മകൾ മെഡിസിനു പഠിക്കുകയാണെന്നും ഫീസ് അടയ്ക്കണമെന്നുമായിരുന്നു സിനി പറഞ്ഞത്. ഇതു വിശ്വസിച്ച ജ്വല്ലറിക്കാരൻ സ്വർണം കൊടുത്തുവിട്ടു.

ഇങ്ങനെ നിരവധി ആളുകളെയാണ് സിനിയും കൂട്ടരും പറ്റിച്ചിട്ടുള്ളത്. തട്ടിയത് ലക്ഷക്കണക്കിനു പണവും. കോടികൾ വിലയുള്ള ഫ്ലാറ്റിലായിരുന്നു താമസം. ആഢംബര ജീവിതം നയിച്ചിരുന്ന സിനി ബ്യൂട്ടിപാർലറുകളിലെ സ്ഥിരം ആളായിരുന്നു. തട്ടിപ്പിനായി സിനി ഉപയോഗിച്ചിരുന്നത് സ്വന്തം ശരീരവും സൗന്ദര്യവും തന്നെയായിരുന്നു. മദ്യത്തിനും കുറവുണ്ടായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :