കുട്ടികളെ കടത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം: വിഎസ്

തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (15:25 IST)
കുട്ടികളെ കടത്തി കൊണ്ടുവന്ന സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ്
ആവശ്യപ്പെട്ടു.

ചട്ടം ലംഘിച്ച്
കുട്ടികളെ എത്തിച്ചത് ദുരൂഹതകളും സംശയങ്ങളും ഉളവാക്കുന്നു. അനാഥാലയ നടത്തിപ്പ് പുനഃസംവിധാനം ചെയ്യണമെന്നും ഓരോ ദിവസവും പുതിയ തെളിവുകള്‍ ഈ വിഷയത്തില്‍ പുറത്ത് വരുകയാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ നിന്ന് അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടിരിക്കുന്നത് ഒരാള്‍ തന്നെയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 1960 ലെ നിയമമാണ് ഇപ്പോഴും നിലനില്‍ക്കുന്നത് ഈ നിയമം പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :