മോഷണശ്രമത്തിനിടെ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു : രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 3 ജനുവരി 2023 (19:20 IST)
പാലക്കാട് : മോഷണശ്രമത്തിനിടെ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേർ പിടിയിലായി. കൊടുമ്പ് കല്ലിങ്കൽ ആറ്റിങ്ങലിലാണ് സംഭവം നടന്നതും 74 കാരിയായ വീട്ടമ്മ കൊല്ലപ്പെട്ടതും.

ആറ്റിങ്ങലിലെ പരേതനായ വാസുവിന്റെ ഭാര്യ പത്മാവതി ആണ് കൊല്ലപ്പെട്ടത്. ചിറ്റൂർ കോശത്തറയിൽ താമസിക്കുന്ന കിണാശേരി തോട്ടുപാലം നെല്ലിക്കുന്ന് സ്വദേശി ബഷീർ (40), തത്തമംഗലം തുമ്പിച്ചിറ സ്വദേശി സത്യഭാമ (33) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മുപ്പത്തൊന്നിനു പകൽ രണ്ടിനും മൂന്നിനും ഇടയ്ക്കായിരുന്നു കൊലപാതകം നടന്നത് എന്നാണു പോലീസ് നിഗമനം. പത്മാവതി മകൻ അനിൽ കുമാറിനൊപ്പമാണ് താമസം. ആ വീട്ടിൽ നിർമ്മാണ പ്രവർത്തികൾ നടക്കുകയായിരുന്നു അതിനാൽ അന്ന് ഉച്ചഭക്ഷണത്തിനു ശേഷം അതെ പുരയിടത്തിൽ വീടിനോട് ചേർന്നുള്ള തറവാട്ടിലെ വീട്ടിൽ വിശ്രമിക്കാൻ പോയപ്പോഴായിരുന്നു സംഭവം.


മകന്റെ വീട്ടിൽ കഴിഞ്ഞ ഒരുമാസമായി തൊഴിലെടുക്കുന്ന തൊഴിലാളികളാണ് ഇപ്പോൾ പിടിയിലായത്. ഉച്ചയ്ക്ക് മറ്റുള്ള തൊഴിലാളികൾ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഇരുവരും പിന്നിലെ വാഴത്തോട്ടത്തിലൂടെ തറവാട്ടു വീട്ടിലെത്തി പത്മാവതിയുടെ രണ്ടര പവന്റെ മാല മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അവർ ഒച്ചവയ്ക്കുകയും ബഷീർ തോർത്തുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുതുകയ്യും ചെയ്തു. തുടർന്ന് മാല ഊറി വീടിന്റെ പിറകുവശത്തു കൂടി പുറത്തുകടന്ന ശേഷം മറ്റുള്ളവരുടെ അടുത്തെത്തി തന്റെ മാതാവ് ആശുപത്രിയിലായതിനാൽ തൃശൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞു പോയി. വിവരം ഇയാൾ സത്യഭാമയെ അറിയിക്കുകയും ചെയ്തു.

മോഷ്ടിച്ച മാല ചിറ്റൂരിൽ 72000 രൂപയ്ക്ക് വിൽപ്പന നടത്തി. കവർച്ച ആസൂത്രിതമായിരുന്നു. കാരണം പഴയ സ്വർണ്ണം കൊണ്ടുവന്നാൽ ജൂവലറിയിൽ എടുക്കുമോ എന്ന് ബഷീർ അന്വേഷിച്ചിരുന്നു. പത്മാവതി മരിച്ച വിവരം അറിഞ്ഞു പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ സത്യഭാമയെയും പിടികൂടിയത്. ബഷീറിനെ കോയമ്പത്തൂരിലെ ഒരു ലോഡ്ജിൽ നിന്ന് പിടികൂടി. കവർച്ച ചെയ്യപ്പെട്ട സ്വര്ണാഭരണവും പോലീസ് കണ്ടെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, ...

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍
യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ ...

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ
ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം നിഷേധിക്കുകയോ അല്ലെങ്കില്‍ കര്‍ശനമായ ...

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; ...

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; തസ്ലിമയില്‍ നിന്ന് ലഭിക്കേണ്ടത് നിര്‍ണായക വിവരങ്ങള്‍
നടന്‍ ഷൈന്‍ ടോം ചാക്കോയുമായി തസ്ലിമയ്ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണസംഘം വിശദമായി ...

വന്ദേ ഭാരതിന്റെ സുരക്ഷയില്‍ ആശങ്ക: പശുവിനെ ഇടിച്ചാല്‍ പോലും ...

വന്ദേ ഭാരതിന്റെ സുരക്ഷയില്‍ ആശങ്ക: പശുവിനെ ഇടിച്ചാല്‍ പോലും പാളം തെറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
സേഫ്റ്റി കമ്മീഷണറാണ് അതിവേഗ തീവണ്ടിയായ വന്ദേ ഭാരതത്തിന്റെ സുരക്ഷയില്‍ ആശങ്ക ...

2014ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ...

2014ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ഇപ്പോഴുള്ളത്: രാജിവ് ചന്ദ്രശേഖര്‍
2014ല്‍ ഇന്ത്യയില്‍ അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ഉണ്ടായിരുന്നത്.