പെണ്‍‌വാണിഭക്കേസിലെ പ്രതി തൂങ്ങിമരിച്ചു

കൊച്ചി| VISHNU.NL| Last Modified വ്യാഴം, 8 മെയ് 2014 (12:17 IST)
കോതമംഗലം പെണ്‍‌വാണിഭ കേസിലെ പ്രതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു. പുളിന്താനം വെണ്ണിച്ചിറ സ്മിനു (32) വിനെയാണ്‌ ഇന്ന്‌ പുലര്‍ച്ചെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ചിന്‌ വൈകുന്നേരം മൂത്രത്തില്‍ കല്ലിന്‌ ചികിത്സ തേടിയാണ്‌ ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയത്‌. തുടര്‍ന്ന്‌ ഡോക്ടര്‍ പതിനൊന്നാം വാര്‍ഡില്‍ കിടത്തി ചികിത്സിക്കുന്നതിനായി അഡ്മിറ്റക്കി.

പുലര്‍ച്ചെ നാലോടെ നഴ്സുമാര്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ ഇയാളെ കാണാനുണ്ടായിരുന്നില്ല. കണ്ടില്ല. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഓപ്പറേഷന്‍ തീയറ്ററിന്റെ ജനല്‍ ചില്ല്‌ തകര്‍ത്ത് ബെഡ്‌ ഷീറ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌.

അടുത്ത ദിവസം ഇയാള്‍ പ്രതിയായ കോതമംഗലം പീഡനക്കേസിലെ വിധി വരാനിരിക്കെയാണ്‌ പ്രതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മൃതദേഹം ഇന്ന്‌ പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :