ഗോവിന്ദച്ചാമിക്ക് പിന്നിൽ മയക്കുമരുന്നു മാഫിയ, സൗമ്യയെ ബലാത്സംഗം ചെയ്തുവെന്നത് പൊലീസ് കെട്ടിച്ചമച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആളൂർ

ഗോവിന്ദച്ചാമിയുടെ ലക്ഷ്യം മോഷണം മാത്രമായിരുന്നു, സൗമ്യയെ ബലാത്സംഗം ചെയ്തുവെന്നത് പൊലീസിന്റെ കഥ: ആളൂർ

aparna shaji| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (10:15 IST)
വധക്കേസിലെ പ്രതി ഗോവിന്ദച്ചമിക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയ ആണെന്ന് അഡ്വ. ബി എ ആളൂർ. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയ ഗോവിന്ദച്ചാമിയുടെ കേസ് ഏൽപ്പിച്ചത് മുംബൈയിലെ മയക്കുമരുന്ന് മാഫിയ ആണെന്നും വ്യക്തമാക്കി. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതിൽ കുറ്റബോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഷണവും മയക്കുമരുന്ന് വിൽപ്പനയുമായി നടത്തി വന്നിരുന്നയാളാണ് ഗോവിന്ദച്ചാമിയെന്നും ആളൂർ വ്യക്തമാക്കി. മോഷണം മാത്രമായിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യമെന്നും സൗമ്യയെ ബലാത്സംഗം നടത്തിയെന്നത് പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ആളൂർ പറഞ്ഞു. മയക്കുമരുന്ന് സംഘം ഇപ്പോഴും മുംബൈയിൽ വിലസിനടക്കുകയാണ്.

അതേസമയം, വൈകിയുള്ള ഈ വെളിപ്പെടുത്തൽ അന്വേഷണം വഴിതിരിച്ച് വിടാനാണെന്നും പൊതുസമൂഹത്തെ കബളിപ്പിക്കുകയാണെന്നും അഭിഭാഷകൻ സി പി ഉദയഭാനു പ്രതികരിച്ചു. ഒരു കേസ് വീണ്ടും ഒരിക്കൽ കൂടി അന്വേഷിക്കാൻ കഴിയുമെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിനെയും നിയമസംവിധാനത്തെ താറടിച്ച് കാണിക്കാനാണ് ആളൂർ ശ്രമിക്കുന്നതെന്നും ഉദയഭാനു വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :