പാലില്‍ പ്രമേഹ മരുന്നു നല്‍കിയാണ് ശാശ്വതീകാനന്ദയെ കൊന്നതെന്ന് വെളിപ്പെടുത്തല്‍

കൊല്ലം:| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (15:17 IST)
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് വീണ്ടും വെളിപ്പെടുത്തലുകള്‍.ശാശ്വതീകാനന്ദയുടെ സുഹൃത്തും സാമൂഹ്യ പ്രവര്‍ത്തകനുമായ വി എസ് ഗംഗാധരനാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

പാലില്‍ പ്രമേഹ മരുന്നു നല്‍കിയാണ് സ്വാമിയെ കൊന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അളവില്‍ കൂടുതല്‍ പ്രമേഹ മരുന്നു നല്‍കി തളര്‍ത്തിയ ശേഷം ആറുപേര്‍ ചേര്‍ന്ന എടുത്ത് പുഴയില്‍ കൊണ്ടിടുകയായിരുന്നു. സ്വാമിയുടെ സന്തത സഹചാരിയായിരുന്ന സാബുവാണ് തന്നോടിക്കാര്യം പറഞ്ഞതെന്നും ഗംഗാധരന്‍ പറഞ്ഞു. കൈരളി പീപ്പിളിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഗാധരന്‍ ഇക്കാര്യം വ്യക്തമായത്.

സ്വാമിയ്ക്ക് കുളിക്കാന്‍ പോകുന്നതിന് മുന്‍പ് പാല്‍ നല്‍കിയത് താനെന്ന് സാബു തന്നോട് പറഞ്ഞിരുന്നു. പാല്‍ കുടിച്ച് തളര്‍ത്തിയ ശേഷം സ്വാമിയെ പുഴയില്‍ കൊണ്ടുപോയി ഇടുകയായിരുന്നു. ഇത് ആശ്രമ ജീവനക്കാര്‍ കണ്ടിരുന്നുവെന്നും ഗംഗാധരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വി.എം സുധീരനും എ.കെ ആന്റണിയ്ക്കും ഇക്കാര്യങ്ങളെല്ലാം അറിയാണെന്നും മരണശേഷം ഇക്കാര്യങ്ങളെല്ലാം പരാതിയായി താന്‍ എഴുതി നല്‍കിയിരുന്നതാണെന്നും വി.എസ് ഗംഗാധരന്‍ ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :