10 ലക്ഷം രൂപ ഫീസ് വാങ്ങുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

10 ലക്ഷം രൂപ ഫീസ് വാങ്ങുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (14:36 IST)
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ദ്ധനയ്ക്ക് എതിരെ സംസ്ഥാനസര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കണ്ണൂര്‍, കരുണ, കെ എം സി ടി മെഡിക്കല്‍ കോളജുകള്‍ പത്തുലക്ഷം രൂപ ഫീസ് വാങ്ങുന്നതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

വൈകിയ വേളയില്‍ ഫീസ് സംബന്ധിച്ച കാര്യത്തില്‍ ഇടപെടാനാവില്ലെന്നായിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം. ഫീസ് സംബന്ധിച്ച അന്തിമതീരുമാനം ഹൈക്കോടതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍ അവശേഷിക്കുന്ന എം ബി ബി എസ്, ബി ഡി എസ് സീറ്റുകളിലേക്ക് പ്രവേശം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഈ മാസം ഏഴുവരെ സുപ്രീംകോടതിയില്‍ നിന്ന് സമയം നേടിയിരുന്നു. നീറ്റ് പട്ടികയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രവേശനടപടി പൂര്‍ത്തിയാക്കണം എന്ന നിബന്ധനയോടെ ആയിരുന്നു ഇത്.

ജയിംസ്​ കമ്മിറ്റി അനുവദിച്ച 4,40,000 രൂപ മാത്രമേ മെറിറ്റ്​ സീറ്റില്‍ വാങ്ങാവൂ എന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. എന്നാല്‍, ഇതിനിടെ, മെറിറ്റ് സീറ്റ് അടക്കം എന്‍ ആര്‍ ഐ ക്വോട്ട ഒഴികെയുള്ള എല്ലാ സീറ്റുകളിലും 10 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജും 7.45 ലക്ഷം രൂപ വാങ്ങാന്‍ പാലക്കാട് മെഡിക്കല്‍ കോളജും ഹൈകോടതിയില്‍ നിന്ന് അനുമതി നേടിയെടുത്തിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :