കേഡല്‍ കൂട്ടക്കൊല: നന്തന്‍കോട്ടെ വീട്ടില്‍ മോഷണം

നന്തന്‍കോട് കൂട്ടക്കൊലപാതകം: നന്തന്‍കോട്ടെ വീട്ടില്‍ വീണ്ടും സാത്താനോ?

തിരുവനന്തപുരം| AISWARYA| Last Updated: വ്യാഴം, 20 ജൂലൈ 2017 (12:14 IST)
കേരളത്തെ ഒന്നാകെ ഞെട്ടിച്ച കൊലപാതകമായിരുന്നു നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്നത്. കേഡല്‍ ജിന്‍സണ്‍ രാജ എന്നയാള്‍ അമ്മയേയും അച്ഛനേയും സഹോദരിയേയും ബന്ധുവായ സ്ത്രീയെയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദുരൂഹത നിറഞ്ഞ ഈ കേസിനെ
പറ്റി പിന്നീട് അധികം വാര്‍ത്തകളൊന്നും വന്നില്ല.

എന്നാല്‍ നന്തന്‍ കോട്ടെ പ്രേതഭവനം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
കൊലപാതകത്തിന് ശേഷം വീട് പൊലീസ് സീല്‍ ചെയ്ത് അടച്ചിട്ടിരിക്കുകയായിരുന്നു. ആള്‍ത്താമസം ഉള്ളപ്പോള്‍ തന്നെ പ്രേതഭവനം പോലുള്ള ഈ വീട്ടിന്റെ പരിസരത്ത് പകല്‍ സമയത്ത് പോലും ആളുകള്‍ക്ക് വരാന്‍ ഭയന്നിരുന്നു.

എന്നാല്‍ ഈയിടെ ബന്ധുക്കളില്‍ ഒരാള്‍ വീട് വന്ന് നോക്കിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. മ്യൂസിയം പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പൊലീസ് അകത്ത് കയറിയപ്പോള്‍ കണ്ട കാഴ്ച വീടിനകമാകെ അലങ്കോലമായി കിടക്കുന്നതാണ്. അലമാരക്കുള്ളിലുള്ള സാധനങ്ങളെല്ലാം വലിച്ച് പുറത്തേക്ക് ഇട്ടിരിക്കുന്നു. എല്ലാ മുറികളിലും ആള്‍ കയറിയ ലക്ഷണമുണ്ട്. മൃതദേഹം കിടന്നിരുന്ന രണ്ട് മുറികളിലൊഴികെ മറ്റെല്ലാ മുറികളിലും ആള്‍ കയറിയിട്ടുണ്ട്. ഇത് മോഷണം ശ്രമമാണെന്നാണ് പൊലീസിന്റെ സംശയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :